തിരുവനന്തപുരം വിഴിഞ്ഞത്ത് പി.ടി.എം കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ആക്രമണത്തിനു ശേഷം മുതുകത്ത് വരഞ്ഞു. ആക്രമണത്തില്‍ മൂന്നു വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഏഴു പേരെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു.
കോളജിലെ കാന്റീനില്‍ വെച്ചു സീനിയര്‍ വിദ്യാര്‍ഥിനികളെ ജൂനിയര്‍ വിദ്യാര്‍ഥികൾ കളിയാക്കിയതാണ് ആക്രണത്തിനു കാരണമായി പറയുന്നത്. വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്നു ജൂനിയര്‍ വിദ്യാര്‍ഥികളെ ഫോണില്‍ വിളിച്ചു വരുത്തിയാണ് സീനിയര്‍ വിദ്യാര്‍തികള്‍ ആക്രമിച്ചത്. കോളജിലെ ഡിപ്ലോമ വിദ്യാര്‍ഥികളായ നിതിന്‍ രാജ്,സോനു വര്‍മ, ശരത് മോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം മൂന്നുപേരെയും മെഡിക്കല്‍ കോളജ് ആശുപ്ത്രിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് ഏഴുപേരെ അറസ്റ്റുചെയ്തു.