വിദ്യാർഥിനിയുടേത് ആത്മഹത്യയെന്ന് എഴുതിത്തള്ളി; കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്; പ്രതി പിടിയിൽ

plus-one-student-death
SHARE

ആത്മഹത്യയെന്ന് പൊലീസ് എഴുതിത്തള്ളിയ കേസ് കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്. കൊല്ലം പത്തനാപുരം സ്വദേശിനിയായ പ്ലസ്്വണ്‍ വിദ്യാര്‍ഥിനിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസി സുനില്‍കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

പത്തനാപുരം പിറവന്തൂര്‍ സ്വദേശിനിയായ പ്ലസ്്വണ്‍ വിദ്യാര്‍ഥിനിയെ 2017 ജൂലൈ 29 നാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് സ്വാഭിവക മരണമെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു. നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി പ്രക്ഷോഭം ആരംഭിച്ചു. വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതും മരണത്തിന്റെ ചുരുളഴിഞ്ഞതും.

പെണ്‍കുട്ടിയുടെ അയല്‍വാസിയും ഓട്ടോഡ്രവറുമായ സുനില്‍കുമാറാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സുനില്‍ ബലാല്‍സംഘം ചെയ്ത ശേഷം കഴുത്ത്ഞെരിച്ച് കൊല്ലുകയായിരുന്നു. 

സംഭവ ദിവസം പെണ്‍കുട്ടിയുടെ അയല്‍പക്കത്ത വീടിന്റെ സിറ്റൗട്ടില്‍ സുനിലിനെ കണ്ടെന്ന് പൊലീസിന് മൊഴി ലഭിച്ചിരുന്നു. ചോദ്യം ചെയ്ത്പ്പോള്‍ മദ്യപിച്ച് കിടന്നുറങ്ങുകയായിരുന്നുവെന്ന സുനിലിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തു. എന്നാല്‍ ഈ മൊഴി ക്രൈംബ്രാഞ്ച് വിശ്വസിച്ചില്ല. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പെണ്‍കുട്ടിെയ സുനില്‍കുമാര്‍ കൊലപെടുത്തുകയായിരുന്നുവെന്ന നിഗമനത്തിലെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

MORE IN Kuttapathram
SHOW MORE