ജ്വല്ലറികളില്‍ മോഷണം പതിവാക്കിയ യുവതി സിസിടിവിയില്‍ കുടുങ്ങി. ചിറ്റാര്‍ സീതത്തോട് സ്വദേശിനിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിടിക്കപ്പെടുമ്പോള്‍ െതറ്റ് ഏറ്റുപറഞ്ഞ് തടിയൂരുന്നതായിരുന്നു ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളാണിത്. കൊട്ടാരക്കരയിലെ ഒരു ജ്വല്ലറിയില്‍ നിന്ന് നെടുവത്തൂരില്‍ താസമിക്കുന്ന സുമി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സുമി മറ്റൊരു ജ്വല്ലറിയില്‍ നിന്നും മോഷണം നടത്തുന്നതിന്റെ സിസിടി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെയാണ് കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചത്. സീത്തോട് സ്വദേശിനിയാണ് യുവതി.
സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തിയാണ് മോഷണം. തൂക്കം കുറവുള്ള ചെറിയ ആഭരണങ്ങൾ മാത്രമേ മോഷ്ടിക്കുകയുള്ളു. പിടിക്കപെട്ടാൽ തെറ്റ് ഏറ്റുപറഞ്ഞ് സ്വർണ്ണം തിരികെ നൽകും. കേസിൽനിന്ന് ഒഴിവാകാനാണ് ചെറിയ കളവ് നടത്തുന്നതെന്നാണ് യുവതിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിെയ റിമാന്‍ഡ് ചെയ്തു.