കൊല്ലം തെൻമലയില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി കേരള, തമിഴ്നാട് പൊലീസ്. രണ്ട് കേസ് തമിഴ്നാട് പൊലീസും ഒരു കേസ് കേരള പൊലീസുമാണ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ പുനരധിവാസ േകന്ദ്രത്തിലേക്ക് മാറ്റി.
തിരുവനന്തപുരം സ്വദേശിനിയായ പതിനാറുകാരി പീഡിപ്പിക്കപെട്ട കേസില്‍ കുട്ടിയുടെ അമ്മയും ബന്ധുവും അറസ്റ്റിലായിരുന്നു. ഇനി അച്ഛനെയും ഇയാളുടെ സുഹൃത്തിനെയും അയല്‍വാസിയെയുമാണ് പിടികൂടാനുള്ളത്. പ്രതികള്‍ കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലുണ്ടെന്നാണ് നിഗമനം. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള കേരള പൊലീസിന്റെ രണ്ടു സംഘങ്ങളും തമിഴ്നാട് പൊലീസും അതിര്‍ത്തി ഗ്രാമങ്ങളില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.രണ്ട് വര്‍ഷം മുന്‍പ് ആര്യങ്കാവില്‍ വെച്ചാണ് പെണ്‍ക്കുട്ടി ആദ്യം പീഡിപ്പിക്കപെട്ടതെന്ന് തെളിഞ്ഞു.
ഈ കേസ് മാത്രമാണ് കേരളപൊലീസ് അന്വേഷിക്കുന്നത്. ബന്ധുവും അയല്‍വാസിയും പീഡിപ്പിച്ച കേസുകളുടെ അന്വേഷണ ചുമതല തമിഴ്നാട് പുളിയറ പൊലീസിനാണ്. പണമിടപാടിലെ ബാധ്യത തീര്ക്കാന്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, മകളെയും ഭാര്യയെയും രണ്ട് വര്‍ഷം മുന്‍പ് കൂട്ടുകാരന് കൈമാറുകയായരുന്നു. അന്നുമുതല്‍ പതിനാറുകാരി പീഡിപ്പിക്കപെട്ടു. മാതാപിതാക്കളുടെ ഒത്താശയോടെയായിരുന്നു പീഡനങ്ങള്‍.