തളർന്നുകിടന്ന നാൽപ്പതുകാരിയ്ക്ക് ക്രൂരപീഡനം

wayanad-rape
SHARE

വയനാട്ടില്‍ തളര്‍ന്നു കിടക്കുന്ന നാല്‍പ്പതുകാരിയ്ക്ക് ക്രൂര പീഡനം. ഒളിവില്‍പോയ പ്രതി അറുപതുകാരനായ അന്ത്രുവിനായി പൊലിസ് തിരച്ചില്‍ ആരംഭിച്ചു. സംഭവം ഒതുക്കി തീര്‍ക്കാനായി പ്രദേശവാസികളായ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്. അപൂര്‍വ്വ രോഗത്താല്‍ വര്‍ഷങ്ങളായി കിടപ്പിലായ നാല്‍പ്പതുകാരിയാണ് പീഡനത്തിനിരയായത്. കെല്ലൂരില്‍ കച്ചവടം നടത്തുന്ന പ്രതി അന്ത്രു വീട്ടില്‍ അതിക്രമിച്ചു കയറി പത്തിലേറെ തവണ പീഡിപ്പിച്ചുണ്ടെന്നാണ് പരാതി. യുവതിയുടെ വീട്ടില്‍ വേറെയും രണ്ടു പേര്‍ സമാന അസുഖത്താല്‍ കിടപ്പിലാണ്. 

പിതാവാകട്ടെ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ അവശനുമാണ്. മാതാവ് പശുവിന് പുല്ലരിയാന്‍ പുറത്തുപോയ സമയത്താണ് അന്ത്രു യുവതിയെ പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒളിവില്‍ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് വെള്ളമുണ്ട പൊലിസ്. പ്രതി എവിടെയുണ്ടെന്ന് ഏറെക്കുറെ മനസിലാക്കിയെന്നും രണ്ടു ദിവസത്തിനകം പിടിയിലാകുമെന്നും പൊലിസ് അറിയിച്ചു. അതിനിടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ പ്രദേശവാസികളായ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. എന്നാല്‍ കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് യുവതിയുടെ തീരുമാനം. മെഡിക്കല്‍ പരിശോധനക്ക് ശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ മജിസ്ട്രേറ്റ് മുമ്പാകെ യുവതിയുടെ മൊഴി രേഖപ്പെടുത്തി. 

MORE IN Kuttapathram
SHOW MORE