ഒൻപതുകാരിയെ മാനഭംഗപ്പെടുത്തിയ അയൽവാസി അറസ്റ്റില്‍

rajkot-rape
SHARE

രാജ്കോട്ടിൽ ഒൻപതുകാരിയെ വീട്ടിൽവിളിച്ചുവരുത്തി പലതവണ മാനഭംഗംചെയ്ത അയൽവാസിയെ പൊലീസ് അറസ്റ്റ്ചെയ്തു. മൊബൈൽഫോണില്‍ അശ്ലീലവിഡിയോകൾ കാട്ടിയശേഷമായിരുന്നു പീഡനം. സംഭവത്തിൽ ‌ഇരുപതുകാരനായ യുവാവാണ് പിടിയിലായത്. അതേസമയം, പീഡനത്തിനിരയായി കൊല്ലപ്പെട്ടനിലയില്‍ സൂറത്തിൽകണ്ടെത്തിയ പെൺകുട്ടിയുടെ സ്വദേശം, ഒഡിഷയാണെന്ന് സംശയിക്കുന്നതായി ഗുജറാത്ത് ആഭ്യന്തരമന്ത്രി പി.എസ് ജഡേജ പറഞ്ഞു. 

ഒൻപതുകാരിയെ പലവട്ടം പീഡനത്തിന് ഇരയാക്കിയ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... വീട്ടുജോലിക്കാരിയായ പെൺകുട്ടിയുടെ മാതാവ് പുറത്തുപോകുന്ന സമയം, അയൽവാസിയായ യുവാവ് മുരളി ഭർവർ പെൺകുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകും. രണ്ടാഴ്ചമുൻപു വീട്ടിൽവിളിച്ചുവരുത്തി മൊബൈൽഫോണിൽ അശ്ലീലവിഡിയോകൾ കാട്ടിയശേഷം ലൈംഗികമായി പീഡിപ്പിച്ചു. ഇതുപിന്നീട് പലദിവസങ്ങളിലും ആവർത്തിച്ചു. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച ജോലിക്കുശേഷം തിരികെയെത്തിയ മാതാവിന് പെൺകുട്ടിയെ വീട്ടിൽ കണ്ടെത്താനായില്ല. മുരളി ഭർവറിൻറെ വീട്ടിൽനിന്ന് പിന്നീട് സ്വന്തംവീട്ടിലെത്തിയ പെൺകുട്ടിക്ക് ഭാവമാറ്റം തോന്നിയതോടെ അമ്മ കാര്യംഅന്വേഷിച്ചു. അപ്പോഴാണ് നടുക്കുന്ന പീഡനകഥ പുറത്തെത്തിയത്. ആരോടും പറയരുതെന്ന ഭീഷണിയെതുടർന്നാണ് പീഡനകാര്യം മറച്ചുവച്ചതെന്ന് പെൺകുട്ടിപറഞ്ഞു.

വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ്, ഒരു ബൈക്ക് ഷോറുമിൽ ജോലിചെയ്തിരുന്ന മുരളി ഭർവറിനെ അറസ്റ്റ്ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് രാജ്കോട്ട് വനിതാസ്റ്റേഷൻ എസ്ഐ വൈ‌.എൻ ല്യൂവ പറഞ്ഞു. ഇതിനിടെയാണ് സൂറത്തിൽനിന്ന് പതിനൊന്നുകാരിയുടെ മൃതദേഹംകണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. കേസന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നുവെന്ന് വ്യക്തമാക്കിയ ഗുജറാത്ത് ആഭ്യന്തരമന്ത്രി പി.എസ് ജഡേജ, മരിച്ചകുട്ടിയുടെ സ്വദേശം ഒഡിഷയാണെന്ന് സംശയിക്കുന്നതായി പറഞ്ഞു. പ്രതികളെ ഉടൻ കണ്ടെത്തുമെന്നും അദ്ദേഹംപറഞ്ഞു.

MORE IN Kuttapathram
SHOW MORE