മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് നല്‍കുന്ന മരുന്ന് ലഹരിമരുന്നെന്ന പേരില്‍ വില്‍പനക്കെത്തിച്ച തമിഴ്നാട് സ്വദേശിയായ യുവാവ് പിടിയില്‍. കമ്പം സ്വദേശിയായ ജയപ്രകാശിനെ കാഞ്ഞിരപ്പള്ളിയില്‍ നിന്നാണ് എക്സൈസ് സംഘം പിടികൂടിയത്
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് നല്‍കുന്ന നൈട്രോസ്ഫാമിന്‍റെ ഇരുന്നൂറ് ഗുളികകളാണ് ജയപ്രകാശില്‍ നിന്ന് എക്സൈസ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്ന ഇയാള്‍ ലഹരിയ്ക്ക് വീര്യം കൂട്ടാന്‍ ഗുളികകളെത്തിച്ച് നല്‍കിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റിലിജൻസും എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും പൊൻകുന്നം എക്സൈസ് സംഘവും ചേർന്ന് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്ന ഗുളികകൾ.ഡോക്ടറുടെ കുറുപ്പടിയില്ലതെയാണ് ഇത്രയും ഗുളികകൾ ഇയാള്‍ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നത്.
ദിവസം മുഴുവന്‍ ലഹരികിട്ടുമെന്നതിനാല്‍ ആവശ്യക്കാരും ഏറെയായിരുന്നു. ഒരു ഗുളികയ്ക്ക് അഞ്ഞൂറു രൂപവരെ ഇയാള്‍ ഈടാക്കിയിരുന്നു. ജയപ്രകാശിനെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു