എണ്ണവും ആഴവും കൂടുന്ന കുഴികൾ; നട്ടം തിരിഞ്ഞ് ജനം; തമ്മിലടിച്ച് നേതാക്കൾ

Parasyamaya-Kuzhi
SHARE

ദേശീയപാതയിൽ നെടുമ്പാശേരിയിലെ വലിയ കുഴി അടയ്ക്കണമെന്ന് ആഴ്ചയായി ആവശ്യം തുടരുന്നു. കാരണം നിരവധി പേർക്ക് ഈ കുഴിയിൽ വീണ് പരുക്ക് പറ്റി. കഴിഞ്ഞ ആറാം തീയതി അധികൃതർ തിരക്കിട്ട് കുഴി അടച്ചു. പക്ഷെ 24 മണിക്കൂർ മുൻപ്  ആ കുഴി ഒരു ജീവനെടുത്തു. അഞ്ചാം തീയതി രാത്രി പത്തരയോടെയാണ് ഹാഷിം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കുഴിയിൽ ചാടി.റോഡിന്‍റെ എതിർഭാഗത്തേക്ക് തെറിച്ച് വീണ് ഹാഷിമിന്‍റെ ദേഹത്തുകൂടി അജ്ഞാതവാഹനം കയറിയിറങ്ങി. തൽക്ഷണം മരിച്ചു.  കുഴിയടക്കമെന്ന ആവശ്യത്തോട് അധികൃതർ കണ്ണടച്ചപ്പോൾ നിറഞ്ഞത് ഒരുപാട് കണ്ണുകളാണ്

MORE IN KERALA
SHOW MORE