ദേശീയപാതയിൽ നെടുമ്പാശേരിയിലെ വലിയ കുഴി അടയ്ക്കണമെന്ന് ആഴ്ചയായി ആവശ്യം തുടരുന്നു. കാരണം നിരവധി പേർക്ക് ഈ കുഴിയിൽ വീണ് പരുക്ക് പറ്റി. കഴിഞ്ഞ ആറാം തീയതി അധികൃതർ തിരക്കിട്ട് കുഴി അടച്ചു. പക്ഷെ 24 മണിക്കൂർ മുൻപ് ആ കുഴി ഒരു ജീവനെടുത്തു. അഞ്ചാം തീയതി രാത്രി പത്തരയോടെയാണ് ഹാഷിം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കുഴിയിൽ ചാടി.റോഡിന്‍റെ എതിർഭാഗത്തേക്ക് തെറിച്ച് വീണ് ഹാഷിമിന്‍റെ ദേഹത്തുകൂടി അജ്ഞാതവാഹനം കയറിയിറങ്ങി. തൽക്ഷണം മരിച്ചു. കുഴിയടക്കമെന്ന ആവശ്യത്തോട് അധികൃതർ കണ്ണടച്ചപ്പോൾ നിറഞ്ഞത് ഒരുപാട് കണ്ണുകളാണ്