'അമ്മയെ അച്ഛൻ ഉപദ്രവിക്കാറുണ്ട്'; അജിഷയുടെ മരണത്തിൽ ഓഡിയോ പുറത്ത്

ajisha-suicide
SHARE

പാലക്കാട് പറളിയിൽ ഭർത്യ വീട്ടിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ഭർത്താവിനെതിരെ ബന്ധുക്കളുടെയും മക്കളുടെയും പരാതി.

ധോണി കല്ലംപറമ്പ് സ്വദേശിനി അജിഷയുടെ മരണത്തിലാണ് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് പ്രമോദിനെതിരെ പരാതി ഉയർന്നത്.

മദ്യപിച്ചെത്തി പ്രമോദ് നിരന്തരം പീഡിപ്പിച്ചിരുന്നതായി മക്കൾ അജിഷയുടെ ബന്ധുക്കളോട് പറഞ്ഞതിന്റെ ഓഡിയോയും മങ്കര പൊലീസിന് ലഭിച്ചു.

മദ്യപിച്ചെത്തുന്ന അച്ഛൻ അമ്മയെ മർദിക്കുന്നുവെന്ന് കുട്ടികൾ ബന്ധുവിനോട് ഫോണിൽ പറയുകയായിരുന്നു. പ്രമോദ് മദ്യപിച്ചെത്തുന്നത് അജിഷ ചോദ്യം ചെയ്യുന്നതായിരുന്നു പ്രധാന ആക്രമണ കാരണം. പന്ത്രണ്ട് വർഷം മുൻപാണ് അജിഷയുടെയും പ്രമോദിന്റെയും വിവാഹം കഴിഞ്ഞത്. ഇരുവർക്കും രണ്ട് ആൺകുട്ടികളുണ്ട്. അമ്മയെ ഉപദ്രവിക്കുന്നത് പല തവണ നേരിൽക്കണ്ടിട്ടുണ്ടെന്നാണ് കുട്ടികളുടെ മൊഴി. ഇത് ബന്ധുക്കളോട് പറഞ്ഞതിന്റെ ശബ്ദ സന്ദേശം മങ്കര പൊലീസിന് അജിഷയുടെ ബന്ധുക്കൾ കൈമാറി. കരിമ്പ പഞ്ചായത്തിലെ യു.ഡി ക്ലർക്കാണ് പ്രമോദ്. നേരത്തെയും നിരവധി തവണ അജിഷയെ ഭർത്താവ്  പീഡിപ്പിച്ചിരുന്നതായി സഹോദരൻ അജീഷ്. 

ആശുപതിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം അജിഷയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കുട്ടികളുടെ ഉൾപ്പെടെ വിശദമായ മൊഴിയെടുത്ത് തുടർ നടപടി സ്വീകരിക്കുമെന്ന് മങ്കര പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. 

MORE IN KERALA
SHOW MORE