നാൽപത്തിയഞ്ച് വർഷം മുന്‍പ് വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ കൊല്ലം ശാസ്താംകോട്ട സ്വദേശി സജാദ് തങ്ങൾ വീട്ടിലെത്തി.
മുംബൈ പന്‍വേലിലെ സീൽ ആശ്രമത്തില്‍ കഴിഞ്ഞ സജാദിനെ സഹോദരങ്ങളാണ്കാരാളിമുക്കിലെ വീട്ടിലേക്ക് എത്തിച്ചത്. 91 വയസ്സുള്ള ഉമ്മ ഫാത്തിമാ ബീവിയും ബന്ധുക്കളും നാട്ടുകാരും ചേർന്നു സജാദിനെ സ്വീകരിച്ചു.