അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ് മാറരുത്; കുറിപ്പ്

firoz-kunnamparambil-ep-rajeev.jpg.image.845.440
SHARE

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച മലപ്പുറം തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. രാജീവ് പ്രതിഷേധവുമായി രംഗത്ത്. ശത്രുക്കളിൽ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ് മാറരുതെന്ന തലക്കെട്ടില്‍ ഫെയ്സ്ബുക്കിലൂടെയാണ് രാജിവ് പ്രതിഷേധം അറിയിച്ചത്.

പ്രാദേശിക നേതൃത്വം ആവശ്യപ്പെടാതെ കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ഥിയാണ് ഫിറോസെന്നും രാജീവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നേരത്തേ ഫിറോസ് കുന്നംപറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂറും രംഗത്ത് എത്തിയിരുന്നു.

രാജീവിന്റെ കുറിപ്പിന്റെ പൂർണരൂപം:

ശത്രുക്കളിൽ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ്‌ കുന്നംപറമ്പിൽ മാറരുത്‌.

യുഡിഎഫ്‌ പ്രവർത്തകർ ഏറെ നിരാശരായ സന്ദർഭമാണിപ്പോൾ. ഫിറോസ്‌ ചില മാധ്യമങ്ങൾക്ക്‌ നൽകിയ പ്രസ്താവനകൾ തീർത്തും ബാലിശവും ദൗർഭാഗ്യകരവുമാണ്. തവനൂരിലെ കോൺഗ്രസിൽ നിന്നും ഒരാൾ പോലും ആവശ്യപ്പെടാതെ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർത്ഥിയാണ് ഫിറോസ്‌. ചാരിറ്റി പ്രവർത്തകൻ എന്നതിൽ കവിഞ്ഞ്‌ വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിനില്ല. 

എന്നിട്ടു പോലും അദ്ദേഹം തവനൂരിൽ വന്നിറങ്ങിയത്‌ മുതൽ കോൺഗ്രസും ലീഗും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. യുഡിഎഫിൽ അനൈക്യം എന്ന് ഫിറോസ്‌ പറഞ്ഞത്‌ തീർത്തും തെറ്റായ വസ്തുതയാണ്. സജീവമായി പ്രവര്‍ത്തിച്ച ഒരാളെന്ന നിലക്ക്‌ എനിക്ക്‌ ആധികാരികമായിത്തന്നെ അത്‌ പറയാൻ കഴിയും. ഫിറോസെന്ന വ്യക്തിക്കാണു ജനങ്ങൾ വോട്ട്‌ നൽകിയത്‌ എന്ന രൂപത്തിൽ അദ്ദേഹം സംസാരിച്ചു. 

തവനൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഫിറോസ് കുന്നംപറമ്പിൽ

ഫിറോസ്‌ എന്ന വ്യക്തിയെ ഫെയ്സ്ബുക്ക്‌ ഉപയോഗിക്കുന്നവർക്കല്ലാതെ എത്ര പേർക്ക്‌ അറിയാമെന്ന് ഫിറോസ്‌ ചിന്തിക്കണം. രാജാവിനു ചുറ്റുമിരുന്ന് മംഗള ഗാനം പാടുന്ന കൊട്ടാരം വിദൂഷകരുടെ പിടിയിൽ നിന്ന് മോചിതനായിക്കൊണ്ട്‌ ഫിറോസ്‌ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ പഠിക്കണം. പലതിൽ നിന്നും രക്ഷ നേടാൻ ഫിറോസിനു വേണ്ടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ കൊറോണക്കാലത്തും തവനൂരിലെ ഓരോ വീട്ടിലും കയറിയിറങ്ങി വോട്ടഭ്യർഥിച്ച് പോസ്റ്ററൊട്ടിച്ചു പണം ചെലവഴിച്ച യുഡിഎഫ്‌ പ്രവർത്തകരെ ഒറ്റു കൊടുക്കരുത്‌.

MORE IN KERALA
SHOW MORE
Loading...
Loading...