പെട്ടിമുടിയെ ഇപ്പോള്‍ നമുക്കറിയാം. ഒരു ദുരന്തം വേണ്ടിവന്നു ഒരു നാടിനെയും അവിടുത്തെ നാട്ടുകാരെയും പൊതുസമൂഹത്തില്‍ അടയാളപ്പെടുത്താന്‍. ചരിത്രത്തിലൊരിടത്തും അടയാളപ്പെടുത്താത്ത പെട്ടിമുടിയെന്ന തോട്ടംതൊഴിലാളി ഗ്രാമത്തിലേക്കുള്ള ദുര്‍ഘടയാത്രയാണ് പുലര്‍വേളയില്‍.
ബ്രീട്ടീഷുകാരുടെ കാലത്ത് തോട്ടത്തില്‍ പണിയെടുക്കാനെത്തിയവരുടെ പിന്‍മുറക്കാര്‍ ഇവിടെ വര്‍ത്തമാനകാലത്ത് കഴിയുന്നതും ഒരുനൂറ്റാണ്ട് പിന്നില്‍ തന്നെ.