കരിപ്പൂരിലും പെട്ടിമുടിയിലും രണ്ട് നീതി; സർക്കാരുകൾക്കെതിരെ ഷിബു; കുറിപ്പ്

shibu-post
SHARE

പെട്ടിമുടിയിൽ ദുരന്തത്തിലായവരോട് കേന്ദ്ര–കേരള സർക്കാരുകൾ അവഗണന കാണിക്കുന്നു എന്ന് ആരോപിച്ച് ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കരിപ്പൂർ ദുരന്തത്തെയും പെട്ടിമുടിയിലെ ദുരന്തത്തെയും രണ്ടു തട്ടിൽ അളക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മരിച്ചവർക്ക് തുല്യമായ നഷ്ടപരിഹാരം നൽകണമെന്നും ഷിബു കുറിച്ചു. 

കുറിപ്പ് വായിക്കാം: ഈ ദുരന്ത സമയത്ത് ഇത്തരമൊരു കാര്യം പറയേണ്ടി വരുന്നതിൽ ദു:ഖമുണ്ട്. എങ്കിലും പറയാതിരിക്കാനാവില്ല. കരിപ്പൂർ വിമാനപകടത്തിൽ മരിച്ചവർക്ക് കേന്ദ്രവും കേരളവും 10 ലക്ഷം വീതം (മൊത്തം 20 ലക്ഷം) പ്രഖ്യാപിച്ചതിനെ പൂർണമായും സ്വാഗതം ചെയ്യുന്നു, ഒരു ജീവന് എത്ര നഷ്ടപരിഹാരവും പര്യാപ്തമാകില്ലെങ്കിലും. എന്നാൽ ഇന്നലെ തന്നെ ഇടുക്കി രാജമലയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് യഥാക്രമം രണ്ട് ലക്ഷവും അഞ്ച് ലക്ഷവും മാത്രമാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് അനീതിയാണ്. ജനങ്ങളെ രണ്ട് തട്ടിൽ അളക്കരുത്. രാജമലയിൽ മരണപ്പെട്ട തോട്ടം തൊഴിലാളികളുടെ കുടുംബങ്ങൾക്കും മേൽപ്പറഞ്ഞ നഷ്ടപരിഹാരം നൽകാൻ സർക്കാരുകൾ തയ്യാറാകണം.

MORE IN KERALA
SHOW MORE
Loading...
Loading...