സമൂഹമാധ്യമം തിരച്ചില്‍ കേന്ദ്രമായി; പക്ഷേ ദേവനന്ദ അവിടെത്തന്നെ; ജീവനോട് മല്ലിട്ട്

devananda
SHARE

രു നാടിന്റെ മാത്രമല്ല , കേരളത്തിന്റെ ആകെ തേങ്ങലായി മാറിയിരിക്കുകയാണ് ദേവനന്ദ. കൊല്ലത്തെ ഇളവൂരെന്ന ഗ്രാമം ഒറ്റക്കെട്ടായി തിരഞ്ഞപ്പോൾ ഇന്നലത്തെ രാത്രി ഉറക്കമൊഴിച്ച് സമൂഹമാധ്യമങ്ങൾ പോലും ആ കുഞ്ഞിന് കരുതലൊരുക്കി. എന്നാൽ അവരെയെല്ലാം കണ്ണീരിലാഴ്ത്തുന്നതായി പുലർച്ചെ എത്തിയ ദുരന്ത വാർത്ത. 

അമ്മയുടെ കരച്ചിൽ... ദേവനന്ദ യുടെ പുഞ്ചിരി തൂകുന്ന മുഖം... ഇന്നലെ കേരളം ഒറ്റക്കെട്ടായി ഹൃദയത്തിലേറ്റ് വാങ്ങുകയായിരുന്നു ഈ കാഴ്ചകൾ. ചുരുങ്ങിയ നിമിഷം കൊണ് ദേവനന്ദയുടെ അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെയായി മലയാളി മാറി. സ്വന്തം കുഞ്ഞിനായെന്ന പോലെ എല്ലാവരും തിരച്ചിലിനിറങ്ങി. ഇളവൂരെന്ന ഗ്രാമത്തിന്റെ പരിസരങ്ങെിൽ നിന്നെല്ലാം നാട്ടുകാർ ഓടിയെത്തി പുഴയും നാടും കാടും അരിച്ചുപെറുക്കി.

പൊലീസിന് പോലും വഴികാട്ടികളായി. നാടിന്റെ പുറത്ത്, മലയാളികള്‍ ഉള്ളയിടത്തല്ലാം സമൂഹ മാധ്യമങ്ങൾ തിരച്ചിൽ കേന്ദ്രങ്ങളായി. കുട്ടിയെ കിട്ടിയെന്ന വ്യാജസന്ദേശം ഇടക്ക് പ്രചരിച്ചതോടെ ഓരോ നിമിഷത്തെയും വിവരങ്ങൾ പോലും അപ്ഡേറ്റായി ഇറക്കി. പ്രത്യക സംഘത്തെ നിയോഗിച്ചും സംസ്ഥാനത്തെമ്പാടും വാഹന പരിശോധന നടത്തിയും പൊലീസും ഊർജിതമായി തിരഞ്ഞു. പക്ഷെ എല്ലാവരെയും കണ്ണീരിലാഴ്ത്തി രാവിലെ ആ വാർത്തയെത്തി. ദേവനന്ദ അവിടെ തന്നെയുണ്ടായിരുന്നു. ഇത്തിക്കരയാറിന്റെ മടിത്തട്ടിൽ ജീവനോട് മല്ലിട്ട് അന്ത്യ ഉറക്കത്തിൽ

MORE IN KERALA
SHOW MORE
Loading...
Loading...