ഏറ്റുമാനൂരിൽ രാത്രി അപകടം; ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ടുമരണം

ettumanur-accident
SHARE

ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ 2 പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. വയലാ വാഴക്കാല കോളനിയിൽ കുന്നുംപുറത്ത് ഹരി (48), കൂടെയുണ്ടായിരുന്ന കുറവിലങ്ങാട് കാഞ്ഞിരക്കുളം കോളനിയിൽ താമസിക്കുന്ന മഞ്ജു (50)  എന്നിവരാണു മരിച്ചത്. ഇരുവരുടെയും ശരീരഭാഗങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നു. സ്ത്രീയുടെ കാൽ അറ്റുപോയിട്ടുണ്ട്. 

ലോറിയിൽനിന്ന് കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. അഗ്നിരക്ഷാസേന ശരീരാവശിഷ്ടങ്ങൾ മാറ്റി റോഡ് വൃത്തിയാക്കി. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ. 

ഇന്നലെ രാത്രി 11.30നാണ് സംഭവം. കോട്ടയം ഭാഗത്തു നിന്നു വന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് ഇരുവരും തെറിച്ചുവീഴുകയായിരുന്നു. കടപ്ലാമറ്റത്ത് ടാറിങ് തൊഴിലാളിയാണ് ഹരി. ഭാര്യ: മിനി. മക്കൾ: ടിനു, ജിനേഷ്. ഹരിയുടെ മകൻ ടിനുവിന്റെ ലൈസൻസ് സ്കൂട്ടറിൽ നിന്നു ലഭിച്ചത് പൊലീസിന്  മൃതദേഹം തിരിച്ചറിയാൻ സഹായകമായി.

MORE IN KERALA
SHOW MORE
Loading...
Loading...