തിരുവനന്തപുരത്തു നിന്നു പാലക്കാട്ടേക്ക് കടത്താന്‍ ശ്രമിച്ച പതിനായിരം കിലോ റേഷനരി കൊല്ലത്തു പിടികൂടി. ലോറി ഡ്രൈവറായ കാട്ടക്കട സ്വദേശിയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപെട്ടു. തിരുവനന്തപുരം ചാലയില്‍ നിന്നു പാലക്കാട്ടെ അരിമില്ലിലേക്ക് കടത്തുകയായിരുന്ന റേഷനരി കൊല്ലം ബൈപാസില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
സംശയാസ്പദമായ സാഹചര്യത്തില്‍ വഴിയോരത്തു നിര്‍ത്തിയിട്ടിരുന്ന ലോറി കിളികൊല്ലൂര്‍ പൊലീസ് പരിശോധിക്കുകയായിരുന്നു. ഇരുന്നൂറു പ്ലാസ്റ്റിക്ക്ചാക്കുകളിലായി പതിനായിരം കിലോയോളം റേഷനരി കണ്ടെത്തി. വാഹനമോടിച്ചിരുന്ന കാട്ടക്കട സ്വദേശി ആഷിക്കിനെ പൊലീസ് പിടികൂടി. ഓടി രക്ഷപെട്ടയാള്‍ റേഷനരി മറിച്ചു വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് പൊലീസിന്റെ നിഗമനം. ഡ്രൈവര്‍ നല്‍കിയ നമ്പരില്‍ ഇയാളെ ബന്ധപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.