അറസ്റ്റ് തടഞ്ഞു; ആന്റണി കല്ലൂക്കാരൻ ഇടവക പള്ളിയില്‍ തിരിച്ചെത്തി

antony-kallookkaran-29
SHARE

വ്യാജരേഖ കേസിൽ കോടതി അറസ്റ്റ് തടഞ്ഞതോടെ പ്രതിയായ വൈദികൻ ആന്റണി കല്ലൂക്കാരൻ മുരിങ്ങൂർ സാൻജോസ് നഗർ ഇടവക പള്ളിയിൽ തിരിച്ചെത്തി. പൊലീസ് തിരച്ചിൽ തുടങ്ങിയതോടെ വൈദികൻ പളളിയിൽ വരാതെ മാറിനിൽക്കുകയായിരുന്നു.

സിറോ മലബാർ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്‌ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസിൽ നാലാം പ്രതിയായിരുന്നു വൈദികൻ ആന്റണി കല്ലൂക്കാരൻ. കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞു. ഇതിന് ശേഷമാണ് വൈദികൻ ഇടവക പള്ളിയിലേക്ക് തിരിച്ചെത്തിയത്. മുരിങ്ങൂർ സാൻജോസ് നഗർ പളളി വികാരിയാണ്. ഇടവക വിശ്വാസികൾ വൈദികന് സ്വീകരണം നൽകി. രാത്രി എട്ടു മണിയോടെ പള്ളിയിൽ എത്തി കുർബാന ചൊല്ലി. പ്രാർഥനയുടെ ശക്തിയാണ് അറസ്റ്റ് തടയാൻ കാരണമെന്ന് വികാരി വിശ്വാസികളോട് പറഞ്ഞു. 

വൈദികന്റെ ഓഫിസ് സൈബർ സെൽ പൊലീസ് എത്തി പരിശോധിച്ചിരുന്നു. വൈദികന്റെ കംപ്യൂട്ടർ ഹാർഡ് ഡിസ്ക്കും പരിശോധിച്ചിട്ടുണ്ട്. കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. 

MORE IN KERALA
SHOW MORE