തൃശൂരിൽ സിനിമാ സ്റ്റൈൽ കുടിയൊഴിപ്പിക്കല്‍; പൊലീസ് സഹായത്തിനെത്തിയില്ലെന്ന് ആക്ഷേപം

eviction
SHARE

തൃശൂർ പട്ടിക്കാട് കുടിയൊഴിപ്പിക്കാൻ ഗുണ്ടകൾ ആക്രമിച്ചപ്പോൾ, പൊലീസ് സഹായത്തിന് എത്തിയില്ലെന്ന് ആക്ഷേപം. ശുചിമുറി ഇടിച്ചു നിരത്തിയ സംഘം,, കിണർ മണ്ണിട്ടു മൂടി. 

നിരാലംബരായ ഈ സ്ത്രീകളെ സഹായിക്കാൻ പൊലീസ് തയാറായില്ല. ഭൂമി കുടിയൊഴിപ്പിക്കാൻ അക്രമം കാണിക്കുന്നതായി കുടുംബം പൊലീസിനെ അറിയിച്ചു. പക്ഷേ, പൊലീസാകട്ടെ ഇടപ്പെട്ടത് പേരിന് മാത്രം. ഹോട്ടൽ ഉടമയ്ക്കു വേണ്ടി പൊലീസും രാഷ്ട്രീയക്കാരും നിലയുറപ്പിച്ചതോടെ നീതി കിട്ടിയില്ല. ഗുണ്ടകൾ ഭീഷണിപ്പെടുത്തിയ വിവരം പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചിരുന്നു. ഒരു മണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പൊലീസ് എത്തിയത്. അപ്പോഴേയ്ക്കും ഗുണ്ടകൾ മുങ്ങി. 

ഈ കുടുംബത്തിന്റെ അഞ്ചു സെന്റ് ഭൂമി ബാങ്കിൽ നിന്ന് ഹോട്ടൽ ഉടമ ലേലം ചെയ്തു വാങ്ങിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കാനാണ് അക്രമം കാട്ടിയത് . ദൃശ്യങ്ങൾ പകർത്തിയ മൊബെൽ ഫോണുകൾ പിടിച്ചെടുത്ത് ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞിരുന്നു. പൊലീസ് ഒത്താശ ചെയ്ത സംഭവത്തിൽ ഇതുവരെ നടപടി എടുത്തിട്ടില്ല. 

MORE IN KERALA
SHOW MORE