30 വര്‍ഷമായി തരിശ് ഭൂമി; കൃഷി ചെയ്തപ്പോൾ നൂറുമേനി വിളവെടുപ്പ്

paddy-fiel-chntakra
SHARE

തരിശ് കിടന്ന ഭൂമിയില്‍ നെല്‍ക്കൃഷി ചെയ്ത് നൂറുമേനിയുടെ വിളവെടുപ്പ്. ചോറ്റാനിക്കരയില്‍ 12 പേരടങ്ങിയ കര്‍ഷകകൂട്ടായ്മ 60 ഏക്കര്‍ സ്ഥലത്ത് ചെയ്ത കൃഷിയാണ് വന്‍ വിജയമായത്. കൃഷി കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് ചോറ്റാനിക്കര പാടശേഖര സമിതിയുടെ തീരുമാനം. 

ചോറ്റാനിക്കരയില്‍ 30 വര്‍ഷമായി തരിശുകിടന്ന സ്ഥലമാണിത്. ഇപ്പോള്‍ നെല്ലു വിളഞ്ഞുകിടക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ചോറ്റാനിക്കര പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ 12 കര്‍ഷകര്‍ ചേര്‍ന്ന് ഇവിടെ കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. കാടുപിടിച്ച സ്ഥലം വൃത്തിയാക്കുകയായിരുന്നു ആദ്യദൗത്യം. തുടര്‍ന്ന് നെല്ലു വിതച്ചു. എന്നാല്‍ 12 കുളങ്ങളും രണ്ട് വലിയ തോടുകളും ഉള്ള ഈ സ്ഥലത്ത് വെള്ളം നിയന്ത്രിക്കുന്നത് ദുഷ്ക്കരമായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് കൃഷി വന്‍ വിജയമാക്കിയത്. 

വിളവെടുപ്പ് ഉല്‍സവം ആഘോഷമാക്കിയ കര്‍ഷക കൂട്ടായ്മ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് കൃഷി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനായി തരിശുകിടക്കുന്ന മറ്റ് സ്ഥലങ്ങളും ഏറ്റെടുക്കാനാണ് തീരുമാനം. 

MORE IN KERALA
SHOW MORE