ആദ്യ വോട്ടുവിമാനമെത്തി; വിധിയെഴുതാൻ ആവേശത്തോടെ പറന്നിറങ്ങി പ്രവാസികളും

vote-flight
SHARE

തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിപ്പിച്ച് കേരളം മറ്റനാൾ വിധിയെഴുതാൻ ഒരുങ്ങുമ്പോൾ വിമാനം കയറി വോട്ടർമാരും എത്തിത്തുടങ്ങി. ഖത്തറിൽ നിന്നുള്ള ആദ്യവോട്ടു വിമാനം ഇന്നലെ രാവിലെയാണ്  കരിപ്പൂരിലെത്തി. ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമലയുടെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രവർത്തകർ ശനിയാഴ്ച പുലർച്ചെ ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കേരളത്തിൽ എത്തിയത്. ഇൻകാസും കെഎംസിസിയും സംയുക്തമായാണ് പ്രവർത്തകരെ നാട്ടിലെത്തിക്കുന്നത്. ഇന്നും നാളെയുമുള്ള ഏതാനും വിമാനങ്ങളിലും ദോഹയിൽ നിന്ന് യുഡിഎഫ്, എല്‍ഡിഎഫ് പ്രവർത്തകർ എത്തുന്നുണ്ട്.

ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റിക്കുവേണ്ടി ആഷിഖ് അഹമ്മദ് ആണു പ്രവർത്തകരെ നാട്ടിലെത്തിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിമാനം ദോഹയിൽ നിന്നു പുറപ്പെടാൻ 40 മിനിറ്റ് വൈകി. ഖത്തറിൽ നിന്നുള്ള വോട്ടുവിമാനത്തിൽ എത്തുന്നവരെ സ്വീകരിക്കാൻ  പ്രവർത്തകർ വിമാനത്താവളത്തിലെത്തിയിരുന്നു.വടകര മണ്ഡലത്തിൽ ഉൾപ്പെടുന്ന വോട്ടർമാരാണ് ഇന്നലെ ഖത്തറിൽ നിന്നെത്തിയവരിൽ ഭൂരിപക്ഷവുമെന്ന്  സംഘാടകർ പറഞ്ഞു. 

വോട്ട് ഉറപ്പാക്കാൻ ഇൻകാസ്, കെഎംസിസി, സംസ്കൃതി, ഓവർസീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ(ഒഎഫ്ഐ) എന്നീ സംഘടനകൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഖത്തറിൽ നിന്നു കേരളത്തിലേക്കുള്ള യുഡിഎഫ് പ്രവർത്തകർ കലിഗ്രഫർ കരീംഗ്രഫി വരച്ച രാഹുൽഗാന്ധിയുടെ ചിത്രം പതിച്ച ടീഷർട്ട്  ധരിച്ചാണ് വിമാനമിറങ്ങിയത്.

MORE IN KERALA
SHOW MORE