കണ്ണൂരിൽ പക്ഷിക്കൂട്ടിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് പരുക്ക്

kannur-bomb
SHARE

കണ്ണൂർ നടുവിലിൽ പക്ഷിക്കൂട്ടിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് പരുക്കേറ്റു. 

ആർഎസ്എസ് പ്രവർത്തകൻ ഷിബുവിന്റെ വീടിനോട് ചേർന്ന പക്ഷിക്കൂട്ടിലാണ് ബോംബ് സൂക്ഷിച്ചിരുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. 

ഷിബുവിന്റെ മകൻ എട്ടു വയസുകാരൻ എം.എസ്.ഗോകുൽ, അയൽവാസി ശിവകുമാറിന്റെ പന്ത്രണ്ടുവയസുള്ള മകൻ കജിൽ കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. വീടിനോട് ചേർന്ന് കളിക്കുന്നതിനിടെയായിരുന്നു അപകടം.  ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചു. ഇരുവർക്കും അരയ്ക്ക് താഴെയാണ് പരുക്കേറ്റത്. ഗോകുലിന്റെ പരുക്ക് ഗുരുതരമാണ്. ബോംബ് സ്ഫോടനത്തെ തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ 

പൊലീസ് ആയുധങ്ങളും ബോംബ് നിർമിക്കുന്ന വസ്തുക്കളും കണ്ടെടുത്തു.  വടിവാളുകളും മഴുവുമാണ് ലഭിച്ചത്. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസും ബോംബ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

MORE IN KERALA
SHOW MORE