‘ഈ വേദിയിൽ എന്നെ കാണുമ്പോൾ പലരും െനറ്റിച്ചുളിക്കുമായിരിക്കും. എന്നാലും ഞാൻ ഇവിടെ നിൽക്കുന്നത് പി. രാജീവിനോടുള്ള ആത്മബന്ധം കൊണ്ട് കൂടിയാണ്’. എറണാകുളത്ത് പി.രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു മേജർ രവിയുടെ പ്രസംഗം. ഒരു രാജ്യസഭാ എംപിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് രാജീവ്. അദ്ദേഹത്തെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. പെന്‍ഷന്‍ വാങ്ങാന്‍ എംപിയായവരെ പോലെ അല്ല പി രാജീവെന്ന മേജർ രവിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
‘വേദിയിലും സദസ്സിലുമിരിക്കുന്ന ബഹുമാന്യരേ സഖാക്കളെ..’ എന്ന് സംബോധന ചെയ്താണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഇൗ വാക്കുകൾ നിറഞ്ഞകയ്യടിയോടെയായിരുന്നു ജനം സ്വീകരിച്ചത്. ലോക്സഭാ എംപിമാര്‍ പോലും 90 ചോദ്യങ്ങള്‍ ചോദിച്ചാല്‍ വലിയ കാര്യമാണെന്നിരിക്കെ 798 ചോദ്യങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ച വ്യക്തിയാണ് രാജീവ്. അദ്ദേഹം ഓരോ ദിവസവും ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നു. രാജീവിന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തുക്കുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി താന്‍ വോട്ട് ചോദിക്കുന്നതെന്നും മേജര്‍ രവി വ്യക്തമാക്കി. സിപിഎം വേദിയിൽ മേജർ രവി എത്തിയതോടെ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകളും ആരംഭിച്ചു.