‘അഭിമന്യുവിനുള്ള അര പൈസ പാര്‍ട്ടിക്കു വേണ്ട; ഫണ്ട് ‘നക്കിത്തിന്നവര്‍’ കോണ്‍ഗ്രസുകാര്‍’

abhimanyu-fund-rply
SHARE

മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ പേരില്‍  പിരിച്ചെടുത്ത നാലു കോടി രൂപയില്‍ 35 ലക്ഷം രൂപ മാത്രം കുടുംബത്തിന് നല്‍കി ബാക്കി തുക സിപിഎം എടുത്തെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ വിമര്‍ശനത്തെ തുടര്‍ന്ന് വിശദീകരണവുമായി സിപിഎം എറണാകുളം ജില്ലാ നേതൃത്വം.  

അഭിമന്യുവിന്‍റെ പേരില്‍ ഇടുക്കി ജില്ലയില്‍ നിന്ന് പിരിച്ച പണം പൂര്‍ണമായും അഭിമന്യുവിന്‍റെ കുടുംബത്തിനു തന്നെ കൈമാറി. അഭിമന്യുവിന്‍റെ കുടുംബത്തിന് വീട് വച്ചു നല്‍കി. സഹോദരിയുടെ വിവാഹം നടത്തി. മാതാപിതാക്കളുടെ പേരില്‍ തുകയും നിക്ഷേപിച്ചെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ വ്യക്തമാക്കി. എറണാകുളം ജില്ലയില്‍ നിന്നു പിരിച്ച രണ്ടേ കാല്‍ കോടി രൂപയോളം രൂപ ബാക്കിയുണ്ട്. ഈ പണം ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ സുരക്ഷിതമാണ്. ഇതില്‍ നിന്ന് ഒരു രൂപ പോലും സിപിഎം എടുക്കില്ല. അരപ്പൈസ പോലും പാര്‍ട്ടിക്കു വേണ്ട. സിപിഎമ്മിനു വേണ്ട പണം ഇവിടെ വേറെയുണ്ട്. അഭിമന്യുവിന്‍റെ പേരില്‍ എറണാകുളത്ത് സ്മാരകം നിര്‍മിക്കുമെന്ന് പാര്‍ട്ടി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് . ഇതിനായി സ്ഥലം കണ്ടെത്താനുളള ശ്രമത്തിലാണ്. കൊട്ടക്കാമ്പൂരില്‍ സ്ഥലം വാങ്ങുന്ന നിരക്കില്‍ എറണാകുളത്ത് സ്ഥലം കിട്ടില്ല. അതുകൊണ്ടാണ് ഇത് വൈകുന്നതെന്നും സി.എന്‍.മോഹനന്‍ പറയുന്നു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സി.എം.സ്റ്റീഫന്‍റെ പേരില്‍ നടത്തിയ പണം പോലും മുക്കിയവരാണ് കോണ്‍ഗ്രസുകാര്‍. ആ പണം ചിലര്‍ ''നക്കി തിന്നെന്ന്'' പറഞ്ഞത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. മുല്ലപ്പളളി യാത്രയ്ക്കിടെ കൊല്ലത്തു പോയി ഈ പണത്തെ പറ്റി ചോദിക്കട്ടെയെന്നും സി.എന്‍.മോഹനന്‍ പറയുന്നു. ജനമഹായാത്ര നുണമഹായാത്രയായി മാറിയെന്നും മോഹനന്‍ പരിഹസിച്ചു.

സി.എന്‍.മോഹനന്‍റെ വിശദീകരണത്തിന്‍റെ പൂര്‍ണരൂപം കാണാം. വിഡിയോ.

MORE IN KERALA
SHOW MORE