പ്രളയത്തിൽ വീടു തകർന്നു; കൈക്കൂലിക്ക് പണം തേടി വൃക്ക വിൽക്കാൻ വീട്ടുടമ; ദുരിതക്കഥ

joseph-alice-2
SHARE

പ്രളയത്തിൽ തകർന്ന വീട് നന്നാക്കാൻ സർക്കാ‍ർ സഹായം ലഭിക്കാനായി ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകാൻ വീട്ടുടമ വൃക്ക വിൽക്കുന്നു. വൃക്ക വിൽപനയ്ക്കെന്ന പരസ്യം സ്വന്തം വീടിന്റെ ഭിത്തിയിൽ കരിക്കട്ട കൊണ്ട് എഴുതിവച്ചു. 

ഇടുക്കി അടിമാലി വെള്ളത്തൂവൽ പന്ത്രണ്ടാം വാർഡ് മുസ്‍ലിംപള്ളിപ്പടിക്കു സമീപം തണ്ണിക്കോട്ട് ജോസഫിന്റെ (72) വീടിന്റെ ചുമരിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ: ‘‘ദുരന്തത്തിൽ മൂന്നു മുറികൾ തക‍ർന്ന വീട്. കൈക്കൂലി കൊടുക്കാത്തതിനാൽ ഒരു സഹായവും കിട്ടിയില്ല. അതിനു പണം ഉണ്ടാക്കാൻ‍ വൃക്ക വിൽപനയ്ക്ക്.’’  അപകടനിലയിലായ വീട്ടിലെ ശേഷിക്കുന്ന ഒരു മുറിയിലാണു ജോസഫും ഭാര്യ ആലീസും കഴിയുന്നത്. 2 മുറികൾ വാടകയ്ക്കു കൊടുക്കുന്നതായിരുന്നു ഇവരുടെ വരുമാനമാർഗം.

40 സെന്റ് ഭൂമിയിലാണു വീട്. കലക്ടറേറ്റിലും പഞ്ചായത്തിലും ചെന്നെങ്കിലും സഹായം ലഭിച്ചില്ല. കൈക്കൂലി കൊടുക്കാത്തതിനാൽ സഹായം കിട്ടിയില്ലെന്നാണു ജോസഫിന്റെ പരാതി. വീടിന്റെ നാശനഷ്ടം സംബന്ധിച്ചു ജില്ലാ ഭരണകൂടത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും വീടിന്റെ പിന്നിലേക്ക് ഇടിഞ്ഞുവീണ മണ്ണ് തൊഴിലുറപ്പു പദ്ധതിയിൽ പെടുത്തി നീക്കിയെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ബിജി പറഞ്ഞു.

MORE IN KERALA
SHOW MORE