െഎ എം വിജയനെ ഇറക്കി കോൺഗ്രസ് 'കിക്കെടുക്കുമോ'..?; ആലത്തൂരില്‍ പൊടി പാറും

I-M-Vijayan-trains-
SHARE

സിപിഎമ്മില്‍ ആര്‍ക്കുമാവാമെങ്കിലും ആലത്തൂരില്‍ യുഡിഎഫിന് ആള്‍ക്ഷാമമാണ്. അനായാസവിജയമാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. തൃശൂര്‍ പാലക്കാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തില്‍ ഇക്കുറി സിപിഎം പുതുമുഖത്തെ ഇറക്കും. ദുര്‍ഘടം  മറികടക്കാന്‍ മികച്ച സ്ഥാനാര്‍ഥിക്കായി യുഡിഎഫിലും തിരക്കിട്ട ചര്‍ച്ചകളാണ്.   

പാസ് ഉറപ്പെന്ന് പറയാന്‍ സിപിഎമ്മിന് പലതാണ് കാരണങ്ങള്‍. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പിലും കോട്ടയത്തുകാരനായ പാര്‍ട്ടി സ്ഥാനാര്‍ഥി പികെ ബിജുവാണ് വിജയിച്ചത്. 37312 വോട്ടായിരുന്നു 2014 െല ഭൂരിപക്ഷം. പാലക്കാട് ജില്ലയിലെ ആലത്തൂര്‍, തരൂര്‍, നെന്മാറ, ചിറ്റൂര്‍, തൃശൂരിലെ വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ആലത്തൂരിലുള്ളത്. വടക്കാഞ്ചേരിയൊഴിച്ച് ആറു മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. സിപിഎം കേന്ദ്രകമ്മിറ്റിഅംഗം കെ.രാധാകൃഷ്ണന്‍ സ്ഥാനാര്‍ഥിയായി ആലത്തൂരിലെത്തുമെന്നാണ് രാഷ്ട്രീയവര്‍ത്തമാനം.

കോണ്‍ഗ്രസിനാകട്ടെ താഴെത്തട്ടിലെ ദുര്‍ബലമായ പാര്‍ട്ടി ഘടകങ്ങള്‍ തന്നെയാണ് തിരിച്ചടി. കായികസിനിമാതാരങ്ങള്‍ക്കാണ് മുന്‍ഗണന. െഎ എം വിജയനെത്തുമെന്നും സൂചന. യൂത്ത്്കോണ്‍ഗ്രസ് നേതാവ് സുനില്‍ ലാലൂരും ഒറ്റപ്പാലം സ്വദേശിയും തൃശൂരില്‍ താമസിക്കുന്ന എംവി സുരേഷും പട്ടികയിലുണ്ട്. മുന്‍പ് കുഴല്‍മന്ദം മണ്ഡലത്തില്‍ മല്‍സരിച്ച പരിചയമാണ് സുരേഷിനുളളത്.

ബിജെപിയില്‍ നിന്ന് ഷാജുമോന്‍ വട്ടേക്കാടിന്റെ പേരാണ് പ്രധാനമായുളളത്. വോട്ടുശതമാനം വര്‍ധിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

MORE IN KERALA
SHOW MORE