വിദ്യാർഥിനിയെ റബർതോട്ടത്തിലേയ്ക്ക് വലിച്ചിഴച്ചു; രക്ഷകനായി വഴിയാത്രക്കാരൻ

crime-news
SHARE

സ്കൂട്ടർ യാത്രയ്ക്കിടെ ജിംസൺ കേട്ട അസ്വഭാവികമായി കരച്ചിൽ രക്ഷപ്പെടുത്തിയതു സ്കൂൾ വിദ്യാർഥിനിയുടെ ജീവൻ. തമിഴ്നാട് സ്വദേശി റബർതോട്ടത്തിലേക്കു വലിച്ചു കൊണ്ടുപോയ സ്കൂൾ വിദ്യാർഥിനിയെ സാഹസികമായി രക്ഷപ്പെടുത്തിയതു ചെങ്ങളം മുതുകുന്നേൽ പാത്തിക്കൽ ജിംസൺ ജോസഫാ(42)ണ്. കഴിഞ്ഞ ദിവസം സന്ധ്യയ്ക്കാണു സംഭവം. അറസ്റ്റിലായ മാർത്താണ്ഡം സ്വദേശി പ്രിൻസ്കുമാറിനെ (38) റിമാൻഡ് ചെയ്തു

ചെങ്ങളത്തു ഫർണിച്ചർ വ്യാപാരിയായ ജിംസൺ സുഹൃത്തിനെ വീട്ടിൽ വിടാൻ സ്കൂട്ടറിൽ പോകുമ്പോഴാണ് നാടകീയ സംഭവം. പള്ളിയിൽ പോയി മടങ്ങിയ വിദ്യാർഥിനി വീട്ടിലേക്കു തനിച്ചു നടക്കുമ്പോഴാണു പ്രതി തോട്ടത്തിലേക്കു വലിച്ചുകയറ്റിയത്. ഈ വഴി വന്ന ജിംസൺ നിലവിളി സ്കൂട്ടർ നിർത്തി നോക്കുമ്പേഴേക്കും പ്രതി ഓടി. പിന്നാലെ ഓടി ഇയാളെ ജിംസൺ കീഴടക്കി. 

നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപിച്ചു. ഇയാളുടെ പോക്കറ്റിൽനിന്നു ബ്ലേഡ് കണ്ടെടുത്തു. ഒരു നിമിഷം പോലും പാഴാക്കാതെ ജിംസൺ നടത്തിയ സാഹസികശ്രമമമാണു വിദ്യാർഥിനിക്കു തുണയായത്. ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയ ഇടവക ജിംസണെ അനുമോദിച്ചു.

MORE IN KERALA
SHOW MORE