പുനർനിർമാണത്തിനു വഴികാട്ടാൻ 'കേരളം നാളെ' ഉച്ചകോടി

manorama-seminar
SHARE

പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന കേരളത്തിന്റെ പുനർനിർമാണത്തിനു വഴികാട്ടാൻ 'കേരളം നാളെ' വികസന ഉച്ചകോടിയുമായി മലയാള മനോരമയും മനോരമ ന്യൂസും. നാളെ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ തിരുവനന്തപുരത്താണ് ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വിവിധ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന ആശയക്കൂട്ടങ്ങളും രാഷ്ട്രീയനേതാക്കളുടെ സംവാദവുമാണ് ഉച്ചകോടിയുടെ കാതല്‍. രാവിലെ പത്തരയ്ക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യുന്ന സമ്മേളത്തില്‍ ശശിതരൂര്‍ എം.പി അധ്യക്ഷനായിരിക്കും. ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. നീതിആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് പുനര്‍നിര്‍മാണത്തിനുള്ള ദര്‍ശന രേഖ അവതരിപ്പിക്കും. തുടര്‍ന്നാണ് വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍. 

ഉച്ചയ്ക്ക് മൂന്നിന് കേരള വികസനം–ഒത്തൊരുമയുടെ രാഷ്ട്രീയ വിഷയത്തിലുള്ള സംവാദത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള , ഐ.ബി.എസ്. എക്സിക്യുട്ടിവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് നാലരയ്ക്കാണ് സമാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യന്ന സമ്മേളത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.ഉച്ചകോടി ശുപാര്‍ശകള്‍ ജോസ് സിറിയക്, ടി. ബാലകൃഷ്ണന്‍, ജി. വിജയരാഘവന്‍ എന്നിവര്‍ അവതരിപ്പിക്കും.

MORE IN KERALA
SHOW MORE