ഓളപ്പരപ്പിൽ മാത്രമല്ല എല്ലാ ജലമാമാങ്കത്തിനും കരയിലും മത്സരം കാണാം. പക്ഷെ അത് ഇരിപ്പിടത്തിനു വേണ്ടിയാണ് എന്നുമാത്രം. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്തവർ പോലും എഴുന്നേറ്റ് നിന്നു മത്സരം കാണേണ്ട ദുരവസ്ഥയ്ക്ക് മാറ്റം നൽകുകയാണ് ഇത്തവണത്തെ ജലോത്സവം.
ഒപ്പം വിദ്യാർത്ഥികൾ സജീവമായ വളണ്ടിയർ സേനയും എല്ലാ സഹായത്തിനു ഉണ്ട്. അഞ്ചുതരം വളണ്ടിയർമാർ. പച്ച,ചുവപ്പ്, കറുപ്പ്, നീല, മഞ്ഞ. എല്ലാവർക്കും ഓരോ ദൗത്യങ്ങൾ. ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഇത്രയേറെ മെച്ചപ്പെടുത്താൻ സബ് കലക്ടർ കൃഷ്ണാതേജായാണ് മുന്നിൽ നിന്നത്