സ്വാമിനാഥന്‍റെ മരണത്തിൽ ദൂരുഹത; മൃതദേഹം ദഹിപ്പിക്കരുതെന്ന് ബന്ധുക്കൾ

lynching
SHARE

പൊലിസ് കസ്റ്റഡിയില്‍ മരിച്ച തിരുനല്‍വേലി സ്വദേശിയായ സ്വാമിനാഥന്‍റെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബന്ധുക്കള്‍. ഇക്കാര്യം ആവശ്യപ്പെട്ട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. എതിര്‍പ്പിനെ തുടര്‍ന്ന് മൃതദേഹം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. 

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ എത്തിച്ചപ്പോഴാണ് പ്രതിഷേധമുയര്‍ന്നത്. കൊലപാതകമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ മൃതദേഹം ദഹിപ്പിക്കരുതെന്ന് ഒരു വിഭാഗം ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇവരുമായി ചര്‍ച്ച നടത്തിയ പൊലിസ്, മൃതദേഹം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. 

ഇന്നലെയാണ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന്  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച സ്വാമിനാഥന്‍ അധികം വൈകാതെ മരണത്തിന് കീഴടങ്ങി. ശരീരത്തില്‍ കാര്യമായ പോറലുകളൊന്നുമില്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കിലേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലിസ് അറിയിച്ചു. 

MORE IN KERALA
SHOW MORE