ഡബ്യുസിസിക്കാരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു, പക്ഷേ; വെളിപ്പെടുത്തി ബാബുരാജ്, വിഡിയോ

baburaj
SHARE

അമ്മയിൽനിന്നും രാജിവെച്ചുപോയ ഡബ്യുസിസി അംഗങ്ങളെ തിരിച്ചുവിളിക്കുമായിരുന്നുവെന്നും വീണ്ടും പ്രകോപനമുണ്ടായതിനാലാണ് തീരുമാനം പിൻവലിച്ചതെന്നും അമ്മ നിര്‍വാഹകസമിതി അംഗം ബാബുരാജ്. മനോരമ ന്യൂസിലെ 'നേരേ ചൊവ്വേ' യ‌ിൽ സംസാരിച്ചു കൊണ്ടായിരുന്നു ബാബുരാജിൻറെ വെളിപ്പെടുത്തൽ. 

ഒരു ഘട്ടത്തിൽ ഇവർ  മൂന്നു പേരെയും ആക്രമിക്കപ്പെട്ട കുട്ടിയെയും തിരിച്ചെടുക്കാൻ ആലോചിച്ചു. അപ്പോഴാണ് തങ്ങളെ നടിയെന്നും വിളിച്ചെന്നും മറ്റും പറഞ്ഞ് അവർ വീണ്ടും വാർത്താസമ്മേളനം നടത്തിയത്. അപ്പോൾ വനിതാംഗങ്ങളടക്കമുള്ളവർ സെക്രട്ടറിയെ വിളിച്ച് ഞങ്ങളാണോ അവരാണോ വലുത് എന്ന് ചോദിച്ചു. ആദ്യഘട്ടത്തിൽ അവരോടൊപ്പം 10 പേരുണ്ടായിരുന്നുവെങ്കിൽ ഇന്ന് സംഘടനയിലെ ഒരാൾ പോലും ഡബ്യുസിസിയോടൊപ്പം ഇല്ലെന്നും ബാബുരാജ് പറഞ്ഞു. 

ആക്രമിക്കപ്പെട്ട കുട്ടിക്കു വേണ്ടി അവർ എന്തു ചെയ്തു. അവർക്ക് രക്തസാക്ഷിയായി ഒരാളെ വേണമായിരുന്നു. അങ്ങനല്ലെങ്കിൽ അലൻസിയർ വിഷയത്തിൽ അവർ എന്തുകൊണ്ട് ശക്തമായി രംഗത്തു വന്നില്ലെന്നും ബാബുരാജ് ചോദിച്ചു. 

അവർ ഉദ്ദേശ്യത്തിൽ നിന്നി വ്യതിചലിച്ചു എന്നു മനസിലായതു കൊണ്ടതുകൊണ്ടാണ് മഞ്ജു വാര്യരെപ്പോലെയുള്ളവർ ഇപ്പോൾ അവർക്കൊപ്പമില്ലാത്തത്.  മോഹന്‍ലാലിനെ ചെളിവാരിയെറിഞ്ഞ് ഡബ്ല്യുസിസി നേട്ടത്തിനു ശ്രമിക്കുകയാണ്. ഡരാജ്യാന്തരതലത്തില്‍ സംഘടനയുടെ കീര്‍ത്തി വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢ അജണ്ടയുണ്ട്. സിനിമകളില്‍ അഭിനയിക്കുക മാത്രമല്ല അവരുടെ ലക്ഷ്യമെന്നും ബാബുരാജ് പറഞ്ഞു. 

MORE IN KERALA
SHOW MORE