ശബരിമല ദർശനത്തിനെത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെയുള്ള രോഷപ്രകടനങ്ങൾ തുടരുന്നതിനിടെ ബിഎസ്എൻ പേജിലും ഒരുകൂട്ടം ആളുകളുടെ പൊങ്കാല. ബിഎസ്എന്‍എല്‍ ജോലിക്കാരിയായ രഹ്നയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. ഏറ്റവും പുതിയ ഓഫറിനെക്കുറിച്ചുള്ള അറിയിപ്പ് നല്‍കിയ പോസ്റ്റിന് താഴെയാണ് ഭീഷണി കമന്‍റുകള്‍. വൃതം എടുക്കാതെ മല കയറാനെത്തിയെന്നും അയ്യപ്പനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി വിമർശന പ്രളയമാണ് കമന്‍റ് ബോക്സിൽ. ബിഎസ്എന്‍എല്‍ ബഹിഷ്കരിക്കുമെന്ന ഭീഷണികളും കൂട്ടത്തിലുണ്ട്.
രഹ്നയെ പിന്തുണച്ചു കൊണ്ടുള്ള കമൻറുകളും കൂട്ടത്തിലുണ്ട്. സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹ്ന പോയതെന്നും അതിനാൽ രഹ്നയെ സംരക്ഷിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
ഇന്ന് രാവിലെയാണ് ഹൈദരാബാദ് സ്വദേശിയായ ടെലിവഷൻ റിപ്പോര്‍ട്ടര്‍ കവിതയും എറണാകുളം സ്വദേശിയായ രഹന ഫാത്തിമയും ശബരിമല ദര്‍ശനത്തിനായി പൊലീസിന്റെ സുരക്ഷയോടു കൂടി മല ചവിട്ടിയത്. വാർത്ത പുറത്തുവന്നതോടെ ഒരു സംഘമാളുകൾ രഹനയുടെ വീട് ആക്രമിച്ചു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഇരുവരും മലയിറങ്ങിയത്.