സാഹിത്യകുലപതി എം.ടി. വാസുദേവന്‍ നായരെ കാണാന്‍ ഇന്ന് ഒരപൂര്‍വ പ്രതിഭ കോഴിക്കോട്ടെ വീട്ടിലെത്തി. ജ്ഞാനപീഠ പുരസ്കാര ജേതാവും ഒറിയ എഴുത്തുകാരിയുമായ പ്രതിഭാ റായാണ് എം.ടിയെ വീട്ടിലെത്തി കണ്ടു സൗഹൃദം പുതുക്കിയത്.
നഗരത്തിലെ സ്വകാര്യ പ്രസാധകരുടെ ചടങ്ങിനെത്തിയ പ്രതിഭറായ് രാവിലെ ഒമ്പതുമണിയോടെയാണ് കൊട്ടാരം റോഡിലെ എം.ടിയുടെ വീട്ടിലെത്തിയത്. ആരോഗ്യകാര്യങ്ങള്‍ മുതല്‍ സമകാലീന സാഹിത്യം വരെ ഹ്രസ്വസന്ദര്‍ശനത്തില്‍ ഇരുവരും ചര്‍ച്ച ചെയ്തു. സ്വന്തം കഥകളുടെ സമാഹാരം സമര്‍പ്പിച്ച പ്രതിഭ റായ്ക്ക് രണ്ടാമൂഴത്തിന്റെ കോപ്പിയാണ് എം.ടി. തിരികെ നല്‍കിയത്.
കേന്ദ്ര സാഹിത്യ അക്കാദമിയില്‍ ഒന്നിച്ചുണ്ടായിരുന്ന കാലം മുതല്‍ സഹോദരനാണെന്നായിരുന്നു പ്രതിഭാ റായുടെ വാക്കുകൾ. വൈവിധ്യമാണ് ഇന്ത്യയുടെ അടിസ്ഥാനം. അതു സംരക്ഷിക്കാന്‍ എല്ലാവരും തയാറാവണമെന്നും പിന്നീട് കുട്ടികളുമായി നടത്തിയ സംവാദത്തില്‍ പ്രതിഭാറായ് ആവശ്യപ്പെട്ട