ചെയ്ത തെറ്റെന്തെന്ന് വ്യക്തമാക്കണം, നടപടി എന്തിനാണെന്ന് അറിയില്ല: സിസ്റ്റർ ലൂസി

sr.lusy
SHARE

കന്യാസ്ത്രീകളെ പിന്തുണച്ച സി.ലൂസി കളപ്പുരക്കെത്തിരെ സഭാനടപടി. പ്രാര്‍ഥനാ, ആരാധന, കുര്‍ബാന ചുമതലകളില്‍ നിന്ന് വിലക്കി. സമൂഹമാധ്യമങ്ങളില്‍ ലേഖനമെഴുതിയതുള്‍പ്പെടെ സഭയെ ധിക്കരിച്ച് പ്രവര്‍ത്തിച്ചതിന് മൂന്ന് മാസം മുന്‍പ് മാനന്തവാടി രൂപത നടപടിക്ക് ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍ എന്തിനാണ് നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി. ചെയ്ത തെറ്റ് എന്തെന്ന് സഭ വ്യക്തമാക്കണം. മദര്‍ സൂപ്പീരിയര്‍ ആണ് ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അറിയിച്ചതെന്നും സിസ്റ്റര്‍ പറഞ്ഞു.  

സഭാചട്ടങ്ങള്‍ ലംഘിച്ചതിന് മൂന്നുമാസം മുന്‍പാണ് നടപടി ശുപാര്‍ശ ചെയ്തതെന്ന് രൂപത അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ സഭാനേതൃത്വത്തെ വിമര്‍ശിച്ചതുള്‍പ്പെടെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കാര്‍ വാങ്ങിയതും സഭാവസ്ത്രം ധരിക്കാതെ പൊതുവേദിയിലെത്തിയതുമാണ് മറ്റ് കാരണങ്ങളായി പറയുന്നത്. 

MORE IN BREAKING NEWS
SHOW MORE