റാന്നിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ റബര്‍ ടാപ്പിങ് തൊഴിലാളി മരിച്ചു

wild-boar-attack
SHARE

പത്തനംതിട്ട റാന്നി തെക്കേപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റബർ ടാപ്പിങ് തൊഴിലാളി മരിച്ചു. തെക്കെപ്പുറം മേലേപ്പുരയിൽ വർഗീസ് ആണ് മരിച്ചത്. കാട്ടുമൃഗങ്ങളുടെ അക്രമണം തടയാൻ വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ റോഡുപരോധിച്ചു.

ഇന്ന് രാവിലെ റബർ തോട്ടത്തിൽ വച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മാരകമായി മുറിവേറ്റ വർഗീസ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.മറ്റൊരു തോട്ടം തൊഴിലാളിക്ക് പരുക്കേറ്റു.

കാട്ടുമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ വനം വകുപ്പ് ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. റാന്നി മേഖലയിലും മലയോര മേഖലയിലും കാട്ടുമൃഗങ്ങളുടെ ആക്രമണം പതിവാണ്.

MORE IN KERALA
SHOW MORE