ടിക്കറ്റെടുക്കേണ്ട; കേരളത്തിനായി പിരിവെടുത്ത് കോഴിക്കോട്ടൊരു കണ്ടക്ടർ; വിഡിയോ

kozhikode-bus-flood-relief
SHARE

പ്രളയക്കെടുതിയില്‍ നിന്ന് ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് കേരളം. നിരവധി നന്മമാതൃകകളാണ് വിവിധയിടങ്ങളിൽ‌ നിന്നായി നാം കേൾക്കുന്നത്. കോഴിക്കോട് നിന്നാണ് ഈ മാതൃക. അത്തോളി റൂട്ടിലോടുന്ന സ്വകാര്യബസിൽ നിന്നാണീ കാഴ്ച. 

ഈ ബസിൽ യാത്രക്കാർ ടിക്കറ്റെടുക്കേണ്ട. പകരം വാതിൽക്കൽ നിൽക്കുന്ന കണ്ടക്ടറുടെ കയ്യിലുള്ള ബക്കറ്റിൽ ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. ബക്കറ്റിൽ ദുരിതാശ്വാസ ഫണ്ട് എന്നെഴുതിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ യുവതിയാണ് യാത്രക്കിടെ കണ്ട ഊഷ്മളകാഴ്ച ഫെയ്സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചത്. 

നിരവധി പേരാണ് കേരള ജനതക്കായി വിവിധയിടങ്ങളിൽ നിന്ന് കൈകോർക്കുന്നത്. സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ഇന്നുമാത്രം ഏഴ് പേർ മരിച്ചു. പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് മിക്കയിടത്തും. കനത്ത മഴയുണ്ടാകില്ലെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട,ആലപ്പുഴ,എറണാകുളം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇനി കനത്ത മഴയുണ്ടാകില്ലെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലർട്ട്. ആലുവ ടൗണില്‍ വെള്ളം ഇറങ്ങിയത് ജനങ്ങൾക്ക‌ാശ്വാസമായി.

MORE IN KERALA
SHOW MORE