ഉറുമ്പിൻ കൂട്ടം പൊതിഞ്ഞ്, ഉറ്റവരില്ലാതെ ആശുപത്രികിടക്കയിൽ ആദിവാസി വയോധിക

adivasi-women
SHARE

മലപ്പുറം നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആദിവാസി വയോധിക ഉറുമ്പരിച്ച നിലയില്‍. തിരിഞ്ഞു കിടക്കാന്‍ പോലും ശേഷിയില്ലാതെ ആശുപത്രിയില്‍ കിടക്കുന്ന അമരമ്പലം അയ്യപ്പംകുളം കോളനിയിലെ നീലിയെ ഉറുമ്പിന്‍കൂട്ടം പൊതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. മെഡിക്കല്‍ ഐ.സി.യു എന്ന് വച്ച ബോര്‍ഡിന് താഴെ അബോധാവസ്ഥയില്‍ കിടക്കുന്ന നീലിയെ കടിയന്‍ ഉറമ്പിന്‍കൂട്ടം പൊതിഞ്ഞിരിക്കുന്ന നിലയിലാണ്. ഉറുമ്പുകടിയേറ്റാല്‍ ചരിഞ്ഞു കിടക്കാന്‍ പോലുമാവാത്ത നീലിയെ ശ്രദ്ധയോടെ പരിചരിക്കാന്‍ ആരുമില്ല.  ഇടതുകാലിന്റെ തുടയെല്ലു പൊട്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ബാന്റേജിട്ട ശേഷം വീണ്ടും നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റപ്പെട്ട ചില സഹായങ്ങള്‍ ഒഴിച്ചാല്‍ മുഴുവന്‍ സമയത്തും വയോധികയെ പരിചരിക്കാന്‍ ആളില്ല. ഐ.ടി.ഡി.പി ഉദ്യോഗസ്ഥര്‍ പേരിന് കടമ നിര്‍വഹിച്ച് മടങ്ങുകയാണ് പതിവ്. സാമൂഹിക പ്രവര്‍ത്തക അയനിക്കോടന്‍ വിനീതയാണ് ഇടക്കിടെയെത്തി നീലിയെ പരിചരിക്കുന്നത്. വിനീത എത്തിയപ്പോഴാണ് ഉറുമ്പിന്‍കൂട്ടം കടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. നീലിക്ക് മെച്ചപ്പെട്ട ചികില്‍സ നല്‍കുന്നതിന് കുടുംബത്തിന്റെ സാമ്പത്തിക പ്രയാസവും തടസമാകുന്നുണ്ട്. നീലിയുടെ രണ്ട് ആണ്‍മക്കള്‍ നേരത്തെ മരിച്ചിരുന്നു.

MORE IN KERALA
SHOW MORE