കോരിച്ചൊരിയുന്ന മഴയത്ത് നനഞ്ഞൊലിച്ച് അമ്മയും മകളും

ottappalam mother and daughter
SHARE

കോരിച്ചൊരിയുന്ന മഴയിലും തകര്‍ന്ന വീടിനുള്ളിൽ കഴിയുകയാണ് അമ്മയും മകളും. പാലക്കാട് ഒറ്റപ്പാലം ചീരക്കാട്ടിൽ കുഞ്ഞാളും മകൾ സീനത്തുമാണ് നിലംപൊത്താറായ വീട്ടിൽ അന്തിയുറങ്ങുന്നത്.

കുഞ്ഞാൾക്ക് പ്രായം 82. ജനിച്ചതും വളർന്നതുമെല്ലാം പഴയ ചന്തപ്പുര മാർക്കറ്റിനുള്ളിലെ ഈ വാടക വീട്ടിൽ. നൂറ്റാണ്ടിലേറെ പഴക്കമുള്ള ചെറിയവീടും സ്ഥലവും പലതവണ കൈമാറ്റം ചെയ്യപ്പെട്ടെങ്കിലും ഉടമകളുടെ സുമനസിലാണ് ഇപ്പോഴും ഇവിടെ താമസം. നാളിതുവരെ വീടിന് ‌കാര്യമായ പരിപാലനമൊന്നും നടന്നിട്ടില്ല. അതിനാല്‍ വീട് തകര്‍ന്നുവീഴാറായ നിലയിലാണ്. അടുക്കളയുടെ വശങ്ങളും കുതിർന്ന ചുമരുകളും മേൽക്കൂരയും ഇവരുടെ ജീവനുതന്നെ ഭീഷണിയാണ്. സർക്കാരിന്റെയോ നഗരസഭയുടേയോ ഭവന നിർമാണ പദ്ധതികളുടെ പ്രയോജനമൊന്നും ഇൗ വാടകവീടിന് ‌ലഭിക്കില്ല.
    
സ്വന്തമായി ഭൂമിയില്ലാത്ത ഇവര്‍ക്ക് മാറിതാമസിക്കാന്‍ ഇടംവേണം. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ എങ്കിലും ഇവരെ ഉള്‍പ്പെടുത്തണമെന്നാണ് അപേക്ഷ. ഒറ്റപ്പാലം ടൗണിലെ ചില സ്ഥാപനങ്ങളിൽ ശുചീകരണ ജോലി ചെയ്തു ലഭിക്കുന്ന വരുമാനത്തിലാണ് രണ്ടുപേരുടെ ജീവിതം.

MORE IN KERALA
SHOW MORE