എ.കെ ആന്റണിക്കെതിരെ ആഞ്ഞടിച്ച് ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റ തിരഞ്ഞെടുപ്പ് പ്രചാരണം. ബി.ജെ.പി സര്‍ക്കാരിനെ പ്രീണിപ്പിക്കാനുള്ള ഒരു അവസരവും സംസ്ഥാന സര്‍ക്കാര്‍ പാഴാക്കാറില്ലെന്ന് പറയുന്ന ആന്റണി, സ്വന്തം പാര്‍ട്ടിക്കാരില്‍ എത്രപേര്‍ പകല്‍ കോണ്‍ഗ്രസും രാത്രി ബി.ജെ.പിക്കാരുമാണന്ന് എണ്ണിനോക്കണമെന്ന് പിണറായി പറഞ്ഞു. സ്വന്തം നേട്ടങ്ങള്‍ വിവരിച്ചതല്ലാതെ പൊലീസിന്റ വീഴ്ചകളെക്കുറിച്ചോ അക്രമരാഷ്ട്രീയത്തെക്കുറിച്ചോ പിണറായി മിണ്ടിയില്ല
മണ്ഡലം ഇളക്കിമറിച്ചായിരുന്നു പിറന്നാള്‍ ദിനത്തില്‍ പിണറായിയുടെ പ്രചാരണം. ആഘോഷങ്ങള്‍ക്കൊന്നും നില്‍ക്കാതെ വേദികളില്‍ നിന്ന് വേദികളിലേക്ക്ഏതെങ്കിലും കാര്യത്തില്‍ കേന്ദ്രം അനുമോദിച്ചാല്‍രാജഭക്തന്‍മാര്‍ക്ക് പട്ടുംവളയും കിട്ടിയപോലെയാണ് എല്‍.ഡി.എഫ് ആഹ്ളാദിക്കുന്നതെന്ന എ.കെ ആന്റണിയുടെ പരാമര്‍ശത്തിനും പിണറായി മറുപടി നൽകി. നോട്ടയ്ക്കും പിന്നിലാണ് സി.പി.എമ്മെന്ന ആന്റണിയുടെ പരിഹാസവും പിണറായിയെ ചൊടിപ്പിച്ചു.സ്വന്തം നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞതല്ലാതെ ഒരിടത്തുപോലും അക്രമരാഷ്ട്രീയത്തെക്കുറിച്ചോ പൊലീസിന്റ വീഴ്ചകളെക്കുറിച്ചോ പിണറായി മിണ്ടിയില്ല. കെ.എം മാണി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ചും മിണ്ടാട്ടമില്ല.