പുത്തൻ വിളയിനങ്ങളുമായി കാർഷിക സർവകലാശാല

agriculture-university1
SHARE

മൂന്നു വർഷത്തിനു ശേഷമാണ് കാർഷിക സർവകലാശാലയിൽ നിന്ന് പുതിയ വിളയിനങ്ങൾ കർഷകരിലേക്ക് എത്തുന്നത്. ഉയർന്ന താപനിലയെ അതിജീവിക്കാന്‍ ഇവയ്ക്കു കഴിയും. രോഗ പ്രതിരോധ ശേഷിയുള്ള ആറ് നെല്ലിനങ്ങൾ ഉൾപ്പെടെ ഇരുപത്തിമൂന്ന് വിളകള്‍ സർവകലാശാല വികസിപ്പിച്ചു. പൗർണമി, മനു രത്ന, ലാവണ്യ, ജ്യോത്സന, സുപ്രിയ, അക്ഷയ എന്നിവയാണ് പുതിയ നെല്ലിനങ്ങൾ. വെള്ളരി, പയർ, കുടമ്പുളി, മരച്ചീനി, ഏലം, കുരുമുളക്, ജാതി, കൊടുംവേലി എന്നിവയുടെ പുത്തൻ വകഭേദങ്ങളാണ് മറ്റിനങ്ങൾ.  നാളെ ഉച്ചയ്ക്ക് മുഖമന്ത്രി പിണറായി വിജയൻ പുതിയ വിളയിനങ്ങൾ പ്രകാശനം ചെയ്യും.

ഇതോടെ കാർഷിക സർവകലാശാല പുറത്തിറക്കിയ വിളയിനങ്ങളുടെ എണ്ണം 331 ആകും. പാരമ്പര്യ കാർഷിക സമ്പത്തിന്റെയും ജനിതക പൈതൃകത്തിന്റെയും സംരക്ഷണമാണ് മറ്റൊരു ലക്ഷ്യം.  കാർഷിക ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും. കാർഷിക വികസന, കർഷക ക്ഷേമ വകുപ്പും കാർഷിക സർവ്വകലാശാലയും സംയുക്തമായാണ് ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രമെന്ന ആശയം നടപ്പാക്കിയത്.

MORE IN KERALA
SHOW MORE