കണ്ണൂർ പിണറായിലെ ദുരൂഹമരണങ്ങൾ കൊലപാതകമെന്ന് സൂചന

kannur-pinarayi-death
SHARE

കണ്ണൂർ പിണറായിലെ ദുരൂഹമരണങ്ങൾ കൊലപാതകമെന്ന് സൂചന. പടന്നക്കര വണ്ണത്താംവീട്ടിലെ നാലു പേരാണ് ചർദ്ദി ബാധിച്ച് മരിച്ചത്. മൃതദേഹങ്ങളിൽ വിഷാംശം ഉണ്ടെന്ന് പൊലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്.

ഒന്നരവയസുകാരി കീർത്തന, ഒൻപതു വയസുകാരി ഐശ്വര്യ, ഇവരുടെ മുത്തച്ഛൻ കുഞ്ഞിക്കണ്ണൻ, മുത്തശ്ശി കമല എന്നിവരാണ് സമാനസാഹചര്യത്തിൽ മരിച്ചത്. വീട്ടിൽ അവശേഷിച്ചിരുന്ന കുഞ്ഞിക്കണ്ണന്റെയും, കമലയുടെയും മകളും കീർത്തനയുടെയും ഐശ്വര്യയുടെയും അമ്മയുമായ സൗമ്യയ ചർദിയെത്തുടർന്ന് ചികിൽസയിലുമാണ്. കീർത്തന ആറുവർഷം മുൻപാണ് മരിച്ചതെങ്കിൽ ഐശ്വര്യ കഴിഞ്ഞ ജനുവരിയിലും കമല കഴിഞ്ഞമാസം ഏഴിനും കുഞ്ഞിക്കണ്ണൻ ഈ മാസം 13നുമാണ് മരിച്ചത്. ഇതിൽ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹങ്ങളിൽ വിഷാംശം ഉള്ളതായി പൊലീസിന് പ്രാഥമിക വിവരം ലഭിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമെ എന്ത് തരം വിഷമാണെന്ന് ഉറപ്പിക്കാനാവു. ഇന്നലെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് ശരീരഭാഗങ്ങൾ രാസപരിശോധനയ്ക്കായി നൽകിയിരുന്നു. 

ആരോഗ്യം മെച്ചപ്പെട്ടതിനാൽ സൗമ്യയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. മക്കളുടെയും മാതാപിതാക്കളുടെയും മരണത്തിൽ പങ്കുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടാൽ സൗമ്യയുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. ഇവരുടെ വീടുമായി  നിരന്തരം ബന്ധമുണ്ടായിരുന്ന യുവാക്കളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

MORE IN KERALA
SHOW MORE