പ്രസവം നടക്കേണ്ട ദിവസം ഗര്‍ഭിണിയെ ലേബർ റൂമിൽ നിന്ന് കാണാതായി

Pregnancy-Featured-Image-1
SHARE

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എസ്.എ.ടി ആശുപത്രിയില്‍ നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണിയെ കണ്ടെത്താനായില്ല. പ്രസവത്തിന് മുന്നോടിയായുള്ള പരിശോധനക്കായി കയറ്റിയ മടവൂര്‍ സ്വദേശിനി ഷംനയെയാണ് ഇന്നലെ ഉച്ചമുതല്‍ കാണാതായത്. ഇവര്‍ എറണാകുളത്തുള്ളതായി വിവരം ലഭിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി.

കിളിമാനൂരിന് സമീപം മടവൂരില്‍ അന്‍ഷാദിന്റെ ഭാര്യ ഷംനയെയാണ് എസ്.എ.ടി ആശുപത്രിയില്‍ നിന്ന് കാണാതായത്. പ്രസവത്തിന് തീയതി അടുത്തതിനാല്‍ അഡ്മിറ്റാകാന്‍ വേണ്ടി ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഷംന ആശുപത്രിയിലെത്തിയത്. പരിശോധനകള്‍ക്കായി ആശുപത്രിക്കുള്ളിലേക്ക് കയറ്റിയ ശേഷം പിന്നീട് ആരും കണ്ടിട്ടില്ല.

കാണാതായ ആദ്യ മണിക്കൂറില്‍ ഷംനയുടെ മൊബൈല്‍ സ്വിച്ച്ഡ് ഓഫായിരുന്നു. എന്നാല്‍ വൈകിട്ടോടെ അന്‍ഷാദിന്റെയും ബന്ധുവായ മറ്റൊരു സ്ത്രീയുടെയും മൊബൈലിലേക്ക് വിളിവന്നു. തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് ബന്ധുവായ സ്ത്രീയോടെ പറഞ്ഞെന്നാണ് കുടുംബം അറിയിച്ചത്. ഇതിനിടെ മൊബൈല്‍ ടവര്‍ പരിശോധിച്ചപ്പോള്‍ ട്രയിനില്‍ യാത്രചെയ്യുന്നതായി സൂചന ലഭിച്ചു.

ട്രയിനില്‍ പരിശോധിച്ചെങ്കിലും വിഫലമായി. ഇതിനിടെ ഗര്‍ഭിണിയായ സ്ത്രീ എറണാകുളത്ത് ഇറങ്ങിയതായി വിവരം ലഭിച്ചതോടെ അന്വേഷണം കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു.

MORE IN KERALA
SHOW MORE