മെഡിക്കല്‍ പ്രവേശന ബില്‍: കോടികളുടെ അഴിമതിയെന്ന് ബെന്നി ബെഹനാന്‍

benny-behanan
SHARE

കണ്ണൂര്‍, കരുണ ബില്‍ പാസാക്കിയതിനുപിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. യുഡിഎഫ് കൂടി പിന്തുണച്ച നിയമത്തെക്കുറിച്ചാണ് അഴിമതി ആരോപണം. ബില്ലിന് പിന്നില്‍ അഴിമതിയുണ്ടെന്നുകരുതുന്നില്ലെന്നും വിവാദം അനാവശ്യമാണെന്നും കെ.മുരളീധരന്‍ തിരിച്ചടിച്ചു.  അതേസമയം ഗവര്‍ണര്‍ തടഞ്ഞ ബില്ലില്‍ തിടുക്കത്തില്‍ തുടര്‍നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

കണ്ണൂര്‍, കരുണ ബില്‍ ഗവര്‍ണര്‍ തടഞ്ഞതോടെ സര്‍ക്കാരും പ്രതിപക്ഷവും ഒരു പോലെ പ്രതിസന്ധിയിലായി. ബില്ല് പാസാക്കിയതിനുപിന്നില്‍ കോടിക്കണക്കിനുരൂപയുടെ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി  ബെഹനാന്‍ തുറന്നടിച്ചു. പിണറായി സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ബെന്നി ആവശ്യപ്പെട്ടു. ബില്ലിനെ യു.ഡി.എഫ് പിന്തുണച്ചതിനെ എതിര്‍ത്തതിന് പിന്നാലെയാണ് കൂടുതല്‍ കടുത്ത ആരോപണം ബെന്നി ബെഹനാന്‍ ഉന്നയിച്ചത്. എന്നാല്‍ ബെന്നി ബെഹനാന്‍റെ ആരോപണങ്ങളെ കെ.മുരളീധരന്‍ തള്ളി. 

ബില്‍ ഗവര്‍ണര്‍ മടക്കിയതിനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുമേല്‍ കെട്ടിയേല്‍പിച്ച് പ്രതിപക്ഷത്തിന് കൈ കഴുകാനാവില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

അതേസമയം ബില്ലിന്റെ കാര്യത്തില്‍ തിടുക്കപ്പെട്ട് തുടര്‍നടപടിവേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിപക്ഷവുമായി ആലോചിച്ച ശേഷം മാത്രമേ ഇനി തീരുമാനമുണ്ടാകൂ. കേസില്‍ സുപ്രീംകോടതിയുടെ തീര്‍പ്പറിഞ്ഞതിനുശേഷം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കും. 

MORE IN BREAKING NEWS
SHOW MORE