വിവരാവകാശ മറുപടി കിട്ടിയില്ല, കറങ്ങിയത് മുന്‍മുഖ്യവിവരാവകാശ കമ്മിഷണർ തന്നെ

rti-vv-giri
SHARE

വിവരാവകാശ അപക്ഷയ്ക്ക് മറുപടി നല്‍കാതെ മുന്‍മുഖ്യവിവരാവകാശ കമ്മിഷണറെയും വട്ടംകറക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ . വിവരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസയച്ച കമ്മിഷന്‍ അപേക്ഷകന് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു . 

മന്ത്രിസഭാ തീരുമാനമടക്കം ഒരുവിവരവും പുറത്തുകൊടുക്കില്ലെന്ന വാശിയില്‍ സര്‍ക്കാര്‍ . രാജാവിനൊത്ത സേവകാരായി ഉദ്യോഗസ്ഥരും. ഇക്കുറി കറങ്ങിയത് അങ്ങിനെയൊരു സാധാരണക്കാരനല്ല . മുഖ്യവിവരാവകാശ കമ്മിഷണറായ പാലാട്ട് മോഹന്‍ദാസ് വിരമിച്ചപ്പോള്‍ ആസ്ഥാനം വഹിച്ച വിവി ഗിരിക്കാണ് ദുരനുഭവം . കിട്ടാത്തവിവരം വേണ്ടന്ന് വച്ചു പോകാന്‍ എന്തായാലും അദ്ദേഹം കൂട്ടാക്കിയില്ല. അപ്പീലും അപ്പീലിന്‍ മേല്‍ അപ്പീലുമായി നടന്ന് ഒടുവില്‍ സര്‍ക്കാരിനെ മുട്ടുകുത്തിച്ചു . 

സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍ തേടിയാണ് വിവി ഗിരി  ധനവകുപ്പില്‍ വിവരാവകാശ നിമയപ്രകാരം അപേക്ഷ നല്‍കിയത്  . അപേക്ഷ നല്‍കി 30ാം ദിവസം രേഖകള്‍ നല്‍കാന്‍ തയ്യാറായി അറിയിപ്പ് ലഭിച്ചു . 30 രൂപ അടയ്ക്കാനും നിര്‍ദേശിച്ചു . പണമടച്ച്  30 ദിവസത്തിനുശേഷവും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് സൗജന്യമായി രേഖകള്‍ കൈാമാറണമെന്ന് കാണിച്ച് അദ്ദേഹം  ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് നല‍്കിയ അപ്പീലും തള്ളി . തുടര്‍ന്നാണ് മുഖ്യവിവരാവകാശ കമ്മഷനില്‍ നഷ്ടപരിഹാരം തേടി ഹര്‍ജിനല്‍കിയത് . മുന്‍കമ്മിഷണറുടെ വാദങ്ങള്‍ അംഗീകരിച്ച  മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം പോള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 360രൂപ നല്‍കാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടു . 

അപേക്ഷ നിരസിച്ച ധനകാര്യവകുപ്പ് ജോയിന്റ് ,സെക്രട്ടറി ധനവകുപ്പിലെ ഇന്‍ഫൊര്‍മേഷന്‍ ഒാഫിസര്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് മുന്നോടി വിവരാവകാശ കമ്മിഷന്‍  കാരണം കാണിക്കല്‍ നോട്ടീസും അയച്ചു. സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്ന് കാണിച്ച് ധനകാര്യ സെക്രട്ടറിക്കുമുണ്ട് കമ്മിഷന്‍റെ നോട്ടീസ് 

MORE IN KERALA
SHOW MORE