സംസ്ഥാനത്ത് കാര്യമായ വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. ബ്രാന്‍ഡഡ് അരിയുടെ വില കൂടിയത് ജി.എസ്.ടി കൊണ്ടാണന്നും അരിവില നിയന്ത്രിക്കാന്‍ വേണ്ടിവന്നാല്‍ അരിക്കടകള്‍ തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ വാതില്‍പ്പടി വിതരണം കരിഞ്ചന്തക്കാരെ ഏല്‍പിച്ചിച്ചതു വഴി, മാസംതോറും 20 കോടിയുടെ റേഷനരിയാണ് കരിഞ്ചന്തയിലേക്കൊഴുകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.