നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് വിദേശയാത്രയ്ക്കായി പാസ്പോർട്ട് തിരികെ വാങ്ങി. അങ്കമാലി കോടതിയിലെത്തിയാണ് നാലു ദിവസത്തെ വിദേശയാത്രയ്ക്കായി പാസ്പോർട്ട് വാങ്ങിയത്. ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനാണ് യാത്രയെങ്കിലും പൊലീസ് ഇതിനെ സംശയത്തോടെയാണ് കാണുന്നത്.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന് വിദേശയാത്രയ്ക്കായി ആറു ദിവസത്തേക്കാണ് ഹൈക്കോടതി പാസ്പോർട്ട് അനുവദിച്ചിരിക്കുന്നത്. നാലു ദിവസം വിദേശത്ത് താമസിക്കാം. ഉച്ചയ്ക്ക് ശേഷം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റി. ദിലീപിനായി പൊലീസ് കോടതി പരിസരത്ത് സുരക്ഷ ഒരുക്കിയിരുന്നു. സ്വന്തം റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനാണ് യാത്രയെന്ന് ദിലീപ് പറയുന്നു. നാളെ ദിലീപ് കൊച്ചിയിൽ നിന്ന് പുറപ്പെടും.
ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്. ദിലീപിന്റെ യാത്ര തെളിവ് നശിപ്പിക്കാനാണെന്ന് പൊലീസ് ഹൈക്കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെ സംബന്ധിച്ച സംശയങ്ങളാണ് പോലീസിനെ വലയ്ക്കുന്നത്. ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. ഈ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നത് സംശയാസ്പദമെന്നാണ് പൊലീസ് നിലപാട്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഫോണിലെ സിം കാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പോലീസ് കോടതിയില്‍ വാദിച്ചത്. എന്നാൽ പോലീസിന്റെ വാദം കോടതി. അംഗീകരിച്ചിരുന്നില്ല.