മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെയുള്ള ജനരക്ഷാ യാത്രയിൽ നിന്ന് ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ അവസാന നിമിഷം നാടകീയമായി പിന്‍മാറി. കേരള നേതൃത്വത്തെ തന്നെ ഞെട്ടിച്ച അറിയിപ്പ് ലഭിക്കുന്നത് ജാഥ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ്.
സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ പിണറായിലൂടെ അമിത് ഷാ നയിക്കുന്ന ജാഥ കടന്നുപോകുന്നു എന്ന ആവേശത്തിലായിരുന്നു ബി.ജെ.പി നേതാക്കള്‍. അതിനുവേണ്ടി സുരക്ഷ അടക്കമുളള മുന്‍ ഒരുക്കങ്ങള്‍ നടത്തി. പദയാത്ര തുടങ്ങുന്ന ധർമടത്തെ മമ്പറത്തുനിന്നുതന്നെ അമിത് ഷാ പങ്കെടുക്കേണ്ടെന്നു, പിണറായിലെത്തുമ്പോള്‍ യാത്രയുടെ ഭാഗമായാല്‍ മതിെയന്നും തീരുമാനിച്ചു. ഒരു വര്‍ഷം മുന്‍പ് രാഷ്ട്രീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട രമിത്തിന്‍റെ വീട് സന്ദര്‍ശിക്കാനുള്ള ഒരുക്കങ്ങളും നടത്തി. അമിത് ഷായെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നേതാക്കളുമെത്തി. അപ്പോഴാണ് അമിത് ഷാ കേരളത്തിലേക്കില്ലെന്ന അറിയിപ്പ് വരുന്നത്. പ്രധാനമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനുണ്ടെന്നായിരുന്നു വിശദീകരണം. എന്നാല്‍ കേരള ഘടകത്തോടുള്ള നീരസവും പിന്‍മാറ്റത്തിന് കാരണമായി വിലയിരുത്തുന്നു.
യാത്രയുടെ ഉദ്ഘാടന ദിവസം കണ്ണൂരിലെത്തിയ അമിത് ഷാ കേരള സർക്കാരിനെതിരെയും പിണറായി വിജയനെതിരെയും ആഞ്ഞടിച്ചിരുന്നു. ഇതിന് മുറുപടിയുമായി ഇടത്, വലത് നേതാക്കളും രംഗത്തെത്തി. അമിത് ഷായ്ക്കുളള മറുപടി ബാനറുകളിലും പോസ്റ്ററുകളിലും ഇംഗ്ലീഷിലെഴുതി പ്രദര്‍ശിപ്പിച്ച് സി.പി.എമ്മും ധര്‍മ്മടം മണ്ഡലത്തില്‍ കാത്തിരിക്കുകയായിരുന്നു.