കൊല്ലം ട്രിനിറ്റി സ്കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഘയുടെ മരണത്തില്‍ അധ്യാപികയ്ക്കെതിരെ ആരോപണവുമായി പിതാവ്. ഒൻപതാം ക്ലാസ് മുതൽ മകളെ അധ്യാപിക ക്രസൻ് മാനസികമായി പീ‍്ഡിപ്പിച്ചിരുന്നെന്നും പൊതുപരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പ്രസന്നകുമാർ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. പ്രിന്‍സിപ്പലിനെയും മാനേജ്മെന്റിനെയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും പ്രസന്നകുമാര്‍ ആവശ്യപ്പെട്ടു.
പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി നേഹയുടെ മരണത്തിൽ അധ്യാപിക ക്രസൻിനേ പ്രതിക്കൂട്ടിലാക്കിയാണ് പിതാവ് പ്രസന്നകുമാറിന്റെ വെളിപ്പെടുത്തൽ. ഒന്‍പതാം ക്ലാസ് മുതല്‍ അധ്യാപിക ക്രസന്റ് ഗൗരിയെ മാസികമായി പീഡിപ്പിച്ചിരുന്നു. ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും പൊതുപരീക്ഷ എഴുതിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ക്രസന്റിന്റെ അടുത്ത് ട്യൂഷന് പോകാത്തതില്‍ ഗൗരിയോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും പിതാവ് പ്രസന്നകുമാര്‍ മനോരമ ന്യൂസിനോട്പറഞ്ഞു.