ദീൻദയാൽ ഉപാധ്യായുടെ ജൻമശതാബ്ദി സംസ്ഥാനത്തെ സ്്കൂളുകളിൽ ആഘോഷിക്കാൻ നിർദ്ദേശിക്കുന്ന ഡിപിഐയുടെ സർക്കുലറിനെതിരെ വിമർശനം കടുക്കുന്നു. ജന്മദിനം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. സംഘ്പരിവാറിനെതിരെ വായാടിത്തമല്ലാതെ സർക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ദീൻദയാൽഉപാധ്യായുടെ ജൻമശതാബ്ദി സംബന്ധിച്ച പൊതതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം സർക്കാരിനെ അപ്പാടെ പ്രതിരോധത്തിലാക്കി. ഇങ്ങനെയൊരു നിർദ്ദേശം ഡിപിഐ എങ്ങിനെ നൽകിയെന്ന് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. കേന്ദ്രസർക്കാർ സര്‍ക്കുലര്‍ അയയ്ക്കാന്‍ പാടില്ലായിരുന്നു എന്നായിരുന്നു സിപിഎം സംസ്ഥാനസെക്രട്ടറിയുടെ വാക്കുകൾ.
അതേസമയം സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണ് സംഭവമെന്ന് പ്രതിപക്ഷം ആരോപിച്ചു.
മൈക്കിന് മുന്നിൽ വെല്ലുവിളിക്കുകയും സംഘപരിവാറിന്റെ മുന്നിൽ മുട്ടിലിഴയുകയും ചെയ്യുന്നതാണ് സിപിഎം നിലപാടെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. രഹസ്യമായി ആർ.എസ്.എസസസിനെ സഹായിക്കന്ന സിപിഎമ്മിന്റെ ഇരട്ടാത്താപ്പ് രാഷ്ട്രീയമാണ് പുറത്തുവന്നതെന്ന് വി.എം.സുധീരനും പറഞ്ഞു.