അഗതികളില്ലാത്ത സംസ്ഥാനമാകാൻ കേരളം. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള സംസ്ഥാന സർക്കാരിന്റെ വിവരശേഖരണത്തിനു തുടക്കമായി. അശരണരും നിരാലംബരുമായ ജനങ്ങൾക്ക് സഹായം നൽകി മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ സംസ്ഥാനതല വിവരശേഖരണ ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കെ.ടി.ജലീൽ നിർവഹിച്ചു
കുടുംബശ്രീയുടെ സഹായത്തോടയാകും വിവരശേഖരണം നടത്തുക. അഗതികുടുംബങ്ങളുടെ പട്ടികയ്ക്ക് ആദ്യം പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരം നൽകും. അതിനുശേഷം പുനരിധിവാസ പദ്ധതി തയ്യാറാക്കി പഞ്ചായത്ത് വഴി കുടുംബശ്രീ സംസ്ഥാനമിഷനിൽ സമർപപപിക്കും. പട്ടികയിലുൾപ്പെടുന്നവർക്ക് ഭക്ഷണം ,ആരോഗ്യപരിപാലനം, വസ്ത്രം,വിദ്യാഭ്യാസം എന്നിവയക്ക് ആവശ്യമായ സഹായം നൽകും.
ഇതനായി ഓരോ അഗതി കുടുംബത്തിന്റേയും ഫോട്ടോ എടുക്കുകയും താമസിക്കുന്ന സ്ഥലം ജിപിഎസ് സംവിധാനത്തിലൂടെ ടാഗ് ചെയ്യും. കുടുംബശ്രീയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.