സോളാര്‍ കേസിലെ തുടര്‍നടപടികള്‍ വൈകുന്നതിനിടെ സരിത എസ്. നായരുടെ പുതിയ നീക്കം. പീഡിപ്പിക്കപ്പെട്ടെന്നുളള തന്റെ പരാതിയില്‍ കഴിഞ്ഞ സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് കാണിച്ച് സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ലൈംഗികആരോപണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാണ് സരിതയുടെ ആവശ്യം. സരിതയുടെ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി.
ലൈംഗിക പീഡനം ഉണ്ടായി എന്നുകാണിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്ത് രണ്ടുതവണ പരാതി നല്‍കി എന്നാണ് സരിത പറയുന്നത്. എന്നാല്‍ തന്റെ പരാതി വ്യാജമാണെന്ന് ആക്ഷേപിച്ചു കൊണ്ട് തന്നെ പ്രതിയാക്കാനാണ് ശ്രമിച്ചതെന്ന് സരിത കത്തില്‍ ആരോപിക്കുന്നു. ഒരു സ്ത്രീയുടെ പരാതി എന്നപരിഗണനപോലും നല്‍കി അന്വേഷണം നടത്തിയില്ല.
സോളാര്‍ കേസില്‍ മുന്‍സര്‍ക്കാരിന്റെ ഭാഗമായവരാണ് പ്രതിസ്ഥാനത്ത് വരുന്നത്. അതിനാല്‍ പൊലീസിനെയും ജുഡീഷ്യറിയയും മറ്റ് ഉദ്യോഗസ്ഥ സംവിധാനത്തെയും ഉപയോഗിച്ച് േകസ് അട്ടിമറിച്ചെന്നും സരിത പറയുന്നു. സോളര്‍ കമ്മിഷന് മുന്നില്‍ ഉന്നയിച്ച കാര്യങ്ങളും ജയിലിൽനിന്ന്് എഴുതിയതെന്ന് പറയുന്ന കത്തിലുള്ള വിശദാംശങ്ങളും പതിനേഴ് പേജുളള പരാതിയില്‍ ഉള്‍പെടുത്തിയി്ട്ടുണ്ട്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പീഡിപ്പിച്ചു എന്നതിന്റെ വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തുടര്‍നടപടിക്കായി ഡി.ജി.പിക്ക് കൈമാറി.